നമ്പര്‍ വണ്‍!; ആഷസ് 'യുദ്ധ'ത്തില്‍ വീരജയം നേടി ഓസ്‌ട്രേലിയ; ഖവാജ കളിയിലെ താരം 

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഓസീസ് ഇംഗ്ലണ്ടിനെതിരെ നേടിയത്.
വിജയം നേടിയ ഓസിസ് ക്യാപ്റ്റന്റെ ആഹ്ലാദപ്രകടനം
വിജയം നേടിയ ഓസിസ് ക്യാപ്റ്റന്റെ ആഹ്ലാദപ്രകടനം
Updated on
1 min read

ലണ്ടന്‍: ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും ഉസ്മാന്‍ ഖവാജയുടെയും സൂപ്പര്‍ പ്രകടനം ആഷസില്‍  ഓസീസിന് മിന്നുന്ന ജയമൊരുക്കി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഓസീസ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഒരു ഘട്ടത്തില്‍ തോല്‍വിയെ അഭിമുഖീകരിച്ച ഓസീസിനെ കമ്മിന്‍സും  44 സ്പിന്നര്‍ നതാന്‍ ലിയോണും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 55 റണ്ണെടുത്തു. ആദ്യ ഘട്ടത്തില്‍  ഖവാജയുടെ (197 പന്തില്‍ 65) ഒറ്റയാള്‍ പ്രകടനമാണ് ലോകചാമ്പ്യന്‍മാരെ കാത്തത്

മഴയെ തുടര്‍ന്ന് ഏകദേശം നാല് മണിക്കൂര്‍ വൈകിയാണ് എജ്ബാസ്റ്റണില്‍ കളി ആരംഭിച്ചത്. 281 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് അഞ്ചാംദിനം 3ന്107 റണ്ണെന്ന നിലയിലാണ് കളി തുടങ്ങിയത്. ഖവാജയും രാത്രി കാവല്‍ക്കാരന്‍ സ്‌കോട്ട് ബോളണ്ടുമായിരുന്നു ക്രീസില്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ പല തന്ത്രങ്ങളും പയറ്റി. ഓസീസിന്റെ റണ്ണൊഴുക്ക് വറ്റി. ഒടുവില്‍ അഞ്ചാംദിനത്തിലെ എട്ടാം ഓവറില്‍ ബ്രോഡ് ബോളണ്ടിനെ (20) മടക്കി. തുടര്‍ന്നെത്തിയ ട്രവിസ് ഹെഡിന് പിടിച്ചുനില്‍ക്കാനായില്ല. വിരലിന് പരിക്കേറ്റത്  വകവയ്ക്കാതെ പന്തെറിയാനെത്തിയ മൊയീന്‍ അലി ഹെഡിനെ (24 പന്തില്‍ 16) സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈയിലെത്തിച്ചു. ഖവാജ അപ്പോഴും ഇംഗ്ലണ്ടിനെ അസ്വസ്ഥപ്പെടുത്തി. ക്ഷമയോടെ ബാറ്റ് ചെയ്ത ഈ ഇടംകൈയന്‍ ബാറ്റര്‍ മോശംപന്തുകളെമാത്രം ശിക്ഷിച്ചു. കാമറൂണ്‍ ഗ്രീനുമായി ചേര്‍ന്ന് ഓസീസിന് പ്രതീക്ഷ നല്‍കി. ഇതിനിടെ അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി.

ഓസീസ് കളിപിടിക്കുമെന്ന ഘട്ടത്തിലായിരുന്നു റോബിന്‍സണിലൂടെ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നത്. ചായക്കുശേഷമുള്ള അഞ്ചാം ഓവറില്‍ റോബിന്‍സണ്‍ ഗ്രീനിന്റെ (28) കുറ്റിപിഴുതെടുത്തു. പിന്നാലെ ഖവാജയെ വീഴ്ത്താന്‍ ക്യാപ്്്റ്റന്‍ തന്നെ പന്തെടുത്തു. അത് ലക്ഷ്യം കാണുകയും ചെയ്തു. സ്റ്റോക്സിന്റെ വേഗംകുറഞ്ഞ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ സ്റ്റമ്പ് തകര്‍ന്നു. 7-209 റണ്ണെന്ന നിലയിലായിരുന്നു ഓസീസ് അപ്പോള്‍. അലെക്സ് കാരിയെ (20)  റൂട്ടും മടക്കി. ഓസീസ് സ്‌കോര്‍ 8-227. രണ്ട് വിക്കറ്റ് ശേഷിക്കെ ഓസീസിന് ജയിക്കാന്‍ 54 റണ്‍. കമ്മിന്‍സും ലിയോണും വിട്ടുകൊടുത്തില്ല. മത്സരം തീരാന്‍ 27 പന്തുകള്‍ ശേഷിക്കെ റോബിന്‍സന്റെ ഓവറില്‍ തേഡ്മാനിലൂടെ കമ്മിന്‍സിന്റെ ഫോര്‍. ഓസ്‌ട്രേലിയക്ക് അവിസ്മരണീയമായ വിജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com