സ്മിത്തിന്റെ പ്രതിരോധം, കമ്മിന്‍സിന്റെ പിന്തുണ; ഓസ്‌ട്രേലിയ പൊരുതുന്നു

ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ വലിയ തകര്‍ച്ചയെ നേരിട്ടു. 185 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ് ഈ നിലയ്‌ക്കെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഓവല്‍: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും പോരാട്ടം ആവേശകരം. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 283 റണ്‍സില്‍ അവസാനിപ്പിച്ച ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ പൊരുതുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് സ്‌കോറിനൊപ്പമെത്താന്‍ 23 റണ്‍സ് കൂടി വേണം ഓസ്‌ട്രേലിയക്ക്. 

ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ വലിയ തകര്‍ച്ചയെ നേരിട്ടു. 185 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ് ഈ നിലയ്‌ക്കെത്തിച്ചത്. 

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്മിത്തിനെ പിന്തണുച്ചതോടെ സ്‌കോര്‍ 200 കടന്നു. 239ല്‍ നില്‍ക്കെ സ്മിത്തിനെ പുറത്താക്കി ഇംഗ്ലണ്ട് വീണ്ടും കളിയിലേക്ക് മടങ്ങിയെത്തിയത്. നിലവില്‍ കമ്മിന്‍സ് 30 റണ്‍സോടെയും ടോഡ് മര്‍ഫി 12 റണ്‍സോടെയും ക്രീസില്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്. ഉസ്മാന്‍ ഖവാജയും (47), മര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന സഖ്യം ടീമിനെ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 91ല്‍ നില്‍ക്കെ ലബുഷെയ്‌നിനെ പുറത്താക്കി മാര്‍ക് വുഡ് ഇംഗ്ലണ്ടിനെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. ഒന്നാം ദിനത്തില്‍ ഡേവിഡ് വാര്‍ണറെ (24) ഓസീസിന് നഷ്ടമായിരുന്നു. 

പിന്നാലെ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ട്രാവിസ് ഹെഡ്ഡ് (നാല്), മിച്ചല്‍ മാര്‍ഷ് (16), അലക്‌സ് കാരി (10), മിച്ചല്‍ സ്റ്റാര്‍ക്ക് (ഏഴ്) എന്നിവര്‍ ക്ഷണം മടങ്ങി. അപ്പോഴും സ്മിത്ത് കരുത്തോടെ ക്രീസില്‍ നിന്നു. 

സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക് വുഡ്, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ ഹാരി ബ്രൂകിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനു മാന്യത നല്‍കിയത്. താരം 85 റണ്‍സെടുത്തു. ബെന്‍ ഡുക്കറ്റ് (41), മൊയീന്‍ അലി (34), ക്രിസ് വോക്‌സ് (36), മാര്‍ക് വുഡ് (28), സാക് ക്രൗളി (22) എന്നിവരും പിടിച്ചു നിന്നു. 

മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ജോഷ് ഹെയ്‌സല്‍വുഡ്, ടോഡ് മര്‍ഫി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com