

ഓക്ക്‌ലൻഡ്: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ വെടിവെപ്പ്. വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായാണ് ഇത്തവണ വനിതാ ലോകകപ്പ്. ഉദ്ഘാടന മത്സരം അരങ്ങേറുന്നത് ഓക്ക്‌ലൻഡിലാണ്. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ഉള്ളത് അതിനിടെയാണ് വെടിവെപ്പ്.
ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ താമസിക്കുന്ന ഹോട്ടലിനു സമീപമാണ് സംഭവം. അതേസമയം താരങ്ങളെല്ലാം സുരക്ഷിതമാണെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നുമില്ല.
യുഎസ്എ, ഫിലീപ്പെയ്ൻസ്, നോർവെ ടീമുകൾ താമസിക്കുന്ന ഹോട്ടലിനു സമീപത്താണ് വെടിവെപ്പ്. ആശങ്കപ്പെടാനൊന്നുമില്ലെന്നും ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
