

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ സ്പാനിഷ് കൗമാര താരം ലാമീന്‍ യമാല്‍ ഇറങ്ങുക പുത്തന്‍ ലുക്കില്‍. മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ ലുക്ക് മാറ്റുന്നത് പതിവാണ്. എന്നാൽ യമാലിന്റെ മുടി വെട്ടാന്‍ ഹെയർ സ്റ്റൈലിസ്റ്റ് എത്തിയത് റോള്‍സ് റോയ്സ് കാറിലാണെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതിന്റെ വിഡിയോ വൈറലായി മാറിയിട്ടുമുണ്ട്.
അമേരിക്കയിലെ പ്രശസ്തനായ ഹെയർ സ്റ്റൈലിസ്റ്റ് 22കാരൻ ബ്രയാന്‍ ഗ്വാര്‍ഡാഡോയാണ് സ്പാനിഷ് ടീമിലെ താരങ്ങളുടെ ഹെയര്‍ കട്ടിങിന് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച ടീം ഹോട്ടലിലെത്തിയ ബ്രയാന്‍ ആഡംബര കാറായ റോള്‍സ് റോയ്സില്‍ വന്നിറങ്ങുന്ന വിഡിയോയാണ് വൈറലായത്.
പുറത്തു വന്ന വിഡിയോയിൽ ബ്രയാൻ ഗ്വാർഡാഡോ റോൾസ് റോയ്സിൽ നിന്നിറങ്ങുന്നതും പിന്നാലെ യമാലിന്റെ ഹെയർ കട്ട് ചെയ്യുന്നതും കാണാം. യമാലിന് ഹെയര്‍കട്ട് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഒപ്പുള്ള ജഴ്‌സിയും അദ്ദേഹം സമ്മാനമായി വാങ്ങി.
യമാലിനെ പ്രശംസിച്ച് മെസി
മത്സരത്തിനു മുന്നോടിയായി ലമീൻ യമാലിനെ പ്രശംസിച്ച് അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി സംസാരിച്ചതും ശ്രദ്ധേയമായി. യമാൽ അസാധ്യ കളിക്കാരനാണെന്നു അദ്ദേഹം വ്യക്തമാക്കി.
'ലമീൻ യമാൽ ശരിക്കും അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ്. ഞാൻ ഓരുപാട് സ്നേഹിക്കുന്ന ക്ലബിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കളി ഞാൻ കാണാറുണ്ട്. ചരിത്ര നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. എന്നാൽ ഇത്തവണ ആ നേട്ടം അദ്ദേഹത്തിനു ലഭിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും'- മെസി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates