ഓസ്ട്രേലിയ 181ന് ഓൾ ഔട്ട്: ഇന്ത്യയ്ക്ക് 4 റൺസ് ലീഡ്

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി
ind vs aus
ബ്യൂ വെബ്സ്റ്ററിന്‍റെ വിക്കറ്റ് എടുത്ത പ്രസിദ്ധ് കൃഷ്ണയുടെ ആഘോഷം എപി
Updated on
1 min read

സിഡ്നി: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച. ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 181 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വീക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്രയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.

അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്‍റെ പ്രകടനമാണ് ഓസ്ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്ത് മുന്നേറ്റം നടത്തിയ വെബ്സ്റ്ററിന്റെ കുതിപ്പിന് പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. തുടര്‍ന്ന് പാറ്റ് കമ്മിന്‍സിനേയും മിച്ചെല്‍ സ്റ്റാര്‍ക്കിനേയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. സ്‌കോട്ട് ബോളണ്ടിന്റെ വിക്കറ്റ് സിറാജും വീഴ്ത്തി. ഏഴ് റണ്‍സുമായി നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ നാലിന് 39 റൺസെന്ന നിലയിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഓസീസിന്, രക്ഷകരായത് സ്റ്റീവ് സ്മിത്ത് – വെബ്സ്റ്റർ സഖ്യമാണ്. ഇരുവരും കൂട്ടിച്ചേർത്തത് 56 റൺസാണ്. 57 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്ത സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. എന്നാൽ പിന്നീട് വന്ന അലക്സ് കാരെയുമായി ചേർന്ന് വെബ്സ്റ്റർ മുന്നേറ്റം നടത്തുകയായിരുന്നു. 21 റൺസിൽ നിൽക്കെ അലക്സിന്റെ വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ തന്നെ തെറിപ്പിച്ചു.

ഇന്ന് ആദ്യം മര്‍നസ് ലബുഷാനെയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമാകുന്നത്. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്രയാണ് മടക്കിയത്. തുടര്‍ന്ന് സാം കോണ്‍സ്റ്റാസിന്റെ (23) വിക്കറ്റ് സിറാജ് എടുത്തു. അതേ ഓവറില്‍ ട്രാവിസ് ഹെഡിനേയും (4) സിറാജ് മടക്കി. ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഒന്നാം ദിനം നഷ്ടമായിരുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 185 റൺസിൽ അവസാനിച്ചു.ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് തന്നെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു വശത്ത് ഋഷഭ് പന്ത് നില്‍ക്കുന്നത് നേരിയ പ്രതീക്ഷ നല്‍കി. 98 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഋഷഭ് പന്ത് ഔട്ടായത് പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com