

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ് ബംഗളുരു ബാറ്റിങ് നിര. 19.2 ഓവറിൽ 155 റൺസ് നേടാനേ ബംഗളുരുവിന് കഴിഞ്ഞുള്ളു. ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. ദേവ്ദത്ത് പടിക്കൽ ഒഴികെ മറ്റാർക്കും ബംഗളുരു ബാറ്റിങ് നിരയിൽ തിളങ്ങാൻ ആയില്ല.
നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. തുടക്കം മുതൽ ഗുജറാത്ത് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ ബംഗളുരു ബാറ്റർമാർ സമ്മർദ്ദത്തിലായി. ഓപ്പണർമാരായ ജേക്കബ് ബെഥേൽ 5 റൺസും വിരാട് കോഹ്‌ലി 28 റൺസും എടുത്തു പുറത്തായി.
തൊട്ടു പിന്നാലെ ക്രീസിൽ എത്തിയ ദേവ്ദത്ത് പടിക്കൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 24 പന്തിൽ 40 റൺസ് നേടിയ താരത്തെ റാഷിദ് ഖാൻ ബൗൾഡ് ആക്കിയതോടെ മത്സരം വീണ്ടും ഗുജറാത്തിന്റെ വരുതിയിലായി.
തുടർന്ന് കളത്തിലെത്തിയ ബംഗളുരു ബാറ്റർമാർക്ക് ആർക്കും ഗുജറാത്തിന് മൂർച്ചയേറിയ ബൗളിങ്ങിന് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 19.2 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. ഗുജറാത്തിനായി അർഷാദ് ഖാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍,റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates