ബെന്‍ സ്‌റ്റോക്‌സും ബുംറയും ഇല്ല; പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം

വിജയിച്ചാല്‍ പരമ്പര സമനിലയില്‍ കലാശിക്കും. മറിച്ചായാല്‍ പരമ്പര ഇംഗ്ലണ്ട് നേടും.
India vs England 5th Test
ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ
Updated on
1 min read

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം നിര്‍ണായകമാണ്. വിജയിച്ചാല്‍ പരമ്പര സമനിലയില്‍ കലാശിക്കും. മറിച്ചായാല്‍ പരമ്പര ഇംഗ്ലണ്ട് നേടും.

പേസര്‍മാരുടെ വിളനിലമായ ഓവലില്‍ ബുംറയുടെ അഭാവം മൂര്‍ച്ച കുറയ്ക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ടീമിലില്ല. മറുവശത്ത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ആര്‍ച്ചറും കളിക്കുന്നില്ല. ഈ കളിക്കാരുടെ അഭാവം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

India vs England 5th Test
ടി20യില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ടെസ്റ്റ് ഓള്‍ റൗണ്ടറില്‍ നമ്പര്‍ വണ്‍ രവീന്ദ്ര ജഡേജ; ബാറ്റര്‍ ജോ റൂട്ട്; എതിരാളികളില്ലാതെ ബുംറ

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പൊരുതി നേടിയ സമനില ഇന്ത്യന്‍ ടീമിന്റെ മനോഭാവം മാറ്റിയിട്ടുണ്ട്. പരമ്പരയില്‍ രണ്ട് കളി തോറ്റെങ്കിലും സൂപ്പര്‍ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. .പതിനൊന്ന് സെഞ്ച്വറികളാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പേരില്‍. റണ്ണടിക്കാരില്‍ ആദ്യ നാലുപേരും ഇന്ത്യക്കാരാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 722 റണ്ണുമായി മുന്നിലുണ്ട്. മറുവശത്ത് ഇംഗ്ലീഷുകാര്‍ ആകെ ഏഴ് സെഞ്ച്വറികളാണ് നേടിയത്.

India vs England 5th Test
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് മോദി; എങ്ങനെ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കളിക്കാനാകും?

ബൗളര്‍മാരുടെ പട്ടികയില്‍ 17 വിക്കറ്റുമായി സ്‌റ്റോക്‌സാണ് ഒന്നാമത്. 14 വിക്കറ്റുള്ള ബുംറയും മുഹമ്മദ് സിറാജുമാണ് രണ്ടാം സ്ഥാനത്ത്. കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങും ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Summary

India vs England 5th Test :India seek to save the five-Test series with England leading 2-1 going into the final match at the Oval in London

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com