

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു കനത്ത തിരിച്ചടി കൂടി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. ബിസിസിഐയോടു അടുത്തവൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമിതമായി മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ താരത്തിനു വിശ്രമം അനിവാര്യമാണെന്ന നിലപാടാണ് തീരുമാനത്തിനു പിന്നില്‍. വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് താരത്തെ ഒഴിവാക്കുന്നത്.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കരുത്തായി നിന്ന ബൗളറാണ് ബുംറ. താരത്തിന്റെ പന്തുകള്‍ നേരിടുന്നതായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍മാരെ കുഴയ്ക്കിയ ഏക പരീക്ഷണം.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ ബുംറയാണ് പിഴുതത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരത്തിനു വിക്കറ്റില്ല. ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി താരം 43.4 ഓവറുകള്‍ എറിഞ്ഞു. 3.20 ആയിരുന്നു ഇക്കോണമി.
അഞ്ച് ടെസ്റ്റുകളില്‍ 3 ടെസ്റ്റുകളായിരിക്കും താരം കളിക്കുക എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ജൂലൈ രണ്ട് മുതല്‍ ബിർമിങ്ഹാമിലാണ് രണ്ടാം ടെസ്റ്റ്.
താരത്തിനു പകരം ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ മറ്റ് സ്‌പെഷലിസ്റ്റ് പേസര്‍മാര്‍. അര്‍ഷ്ദീപ് ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. താരത്തെ ബുംറയ്ക്കു പകരം കളിപ്പിക്കുമോ എന്നതൊന്നും സംബന്ധിച്ച് നിലവില്‍ റിപ്പോര്‍ട്ടുകളില്ല.
Jasprit Bumrah will miss the second England vs India Test in Birmingham starting on July 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
