ഗോള്‍വേട്ടയില്‍ പെലെയെ മറികടന്ന് മെസി, ഇരട്ട പ്രഹരവുമായി മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് എംബാപ്പെ 

ഇരട്ട ഗോള്‍ വന്നതോടെ മെസിയുടെ കരിയറിലെ ഗോള്‍ നേട്ടം 758ലേക്ക് എത്തി. 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പാരിസ്: പെലെയുടെ കരിയര്‍ ഗോള്‍ നേട്ടത്തെ മറികടന്ന് മെസി. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പിഎസ്ജിയുടെ ബെല്‍ജിയം ക്ലബ് ബ്രുഗെയ്ക്ക് എതിരെ രണ്ട് വട്ടം ഗോള്‍ വല കുലുക്കിയതോടെയാണ് പെലെയെ മെസി മറികടന്നത്. 

ബ്രുഗെയ്ക്ക് എതിരെ പിഎസ്ജി 4-1ന് ജയം പിടിച്ചു. ഇവിടെ ഇരട്ട ഗോള്‍ വന്നതോടെ മെസിയുടെ കരിയറിലെ ഗോള്‍ നേട്ടം 758ലേക്ക് എത്തി. 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. കരിയര്‍ ഗോളുകളില്‍ ക്രിസ്റ്റിയാനോ മാത്രമാണ് ഇനി മെസിക്ക് മുന്‍പിലുള്ളത്. 801 കരിയര്‍ ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. 

മെസിയുടെ 758 കരിയര്‍ ഗോളില്‍ 678 ഗോളുകളും വന്നത് ക്ലബ് ഫുട്‌ബോളിലാണ്. 80 ഗോളുകള്‍ അര്‍ജന്റീനക്ക് വേണ്ടിയും. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഇത് മെസിയുടെ അഞ്ചാമത്തെ കളിയില്‍ നിന്ന് നാലാമത്തെ ഗോളാണ്. എന്നാല്‍ പിഎസ്ജിയുടെ 9 ലീഗ് വണ്‍ മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് മെസി നേടിയത്. 

ഇരട്ട ഗോളുമായി മെസിക്കൊപ്പം എംബാപ്പെയും

ബ്രുഗെയ്ക്ക് എതിരെ 38ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ എത്തിയത്. 18 വാര അകലെ നിന്ന് കര്‍ലിങ് ഷോട്ടിലൂടെയായിരുന്നു ആദ്യ ഗോള്‍. രണ്ടാമത്തെ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നും. മെസിക്കൊപ്പം എംബാപ്പെയുടം കളിയില്‍ രണ്ട് ഗോള്‍ നേടി. 2,7 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോള്‍ എത്തിയത്. ഈ ഗോളിലൂടെ മെസിയുടെ റെക്കോര്‍ഡുകളില്‍ ഒന്നും എംബാപ്പെ മറികടന്നു. 

ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകളിലേക്ക് എത്തുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിലാണ് മെസിയെ എംബാപ്പെ മറികടന്നത്. ചാമ്പ്യന്‍സ് ലീഗില്‍ 31 ഗോള്‍ നേടുമ്പോള്‍ 22 വയസും 352 ദിവസവുമായിരുന്നു എംബാപ്പെയുടെ പ്രായം. 2010ലാണ് മെസി ചാമ്പ്യന്‍സ് ലീഗിലെ തന്റെ 30ാം ഗോള്‍ കണ്ടെത്തുന്നത്. അന്ന് 23 വയസായിരുന്നു മെസിക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com