ഒഴുകിയെത്തിയത് പന്ത്രണ്ടര ലക്ഷം ആരാധകര്‍; ഇന്ത്യയിലെ ലോകകപ്പിന് സര്‍വകാല റെക്കോര്‍ഡ്

2015ല്‍ ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ലോകകപ്പ് നേരില്‍ കണ്ട ആരാധകരുടെ എണ്ണമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്
മോദി സ്റ്റേഡിയത്തെ നീലക്കടലാക്കി ആരാധകർ. കളിക്കു മുൻപ് വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് സംഘം ആകാശത്ത് നടത്തിയ അഭ്യാസ പ്രകടനം/ പിടിഐ
മോദി സ്റ്റേഡിയത്തെ നീലക്കടലാക്കി ആരാധകർ. കളിക്കു മുൻപ് വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് സംഘം ആകാശത്ത് നടത്തിയ അഭ്യാസ പ്രകടനം/ പിടിഐ
Updated on
1 min read

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് പോരാട്ടം. കാണികള്‍ സ്‌റ്റേഡിയത്തില്‍ എത്തി നേരില്‍ കളി കണ്ടതിന്റെ കണക്കിലാണ് നേട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നീണ്ട ടൂര്‍ണമെന്റില്‍ സ്‌റ്റേഡിയത്തില്‍ എത്തി കളി കണ്ടത് പന്ത്രണ്ടര ലക്ഷം ആരാധകര്‍. 

12,50,307 ആരാധകരാണ് ആകെ കളി കണ്ടത്. 2015ല്‍ ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ലോകകപ്പ് നേരില്‍ കണ്ട ആരാധകരുടെ എണ്ണമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. ആ എഡിഷനില്‍ 10,16,420 കാണികളാണ് കളി നേരില്‍ കണ്ടത്. 2019ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടന്ന ലോകകപ്പ് പോരാട്ടത്തില്‍ ആകെ എത്തിയത് 7,52,000 കാണികള്‍ മാത്രം. ഇത്തവണ ശരാശരി ഒരു മത്സരത്തില്‍ സ്റ്റേഡിയത്തില്‍ എത്തിയ കാണികളുടെ എണ്ണം 26,000. 

ആറ് കളികള്‍ ബാക്കി നില്‍ക്കെ തന്നെ കാണികളുടെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു. ഫൈനല്‍ കൂടി കഴിഞ്ഞതോടെയാണ് മൊത്തം കണക്ക് ഐസിസി പുറത്തുവിട്ടത്. ടൂര്‍ണമെന്റ് വന്‍ വിജയമായി മാറിയെന്നു ഐസിസി വ്യക്തമാക്കി. 

ലോകകപ്പിന്റെ 13ാം അധ്യായമാണ് ഇന്ത്യയില്‍ അരങ്ങേറിയത്. പത്ത് ടീമുകള്‍ മാറ്റുരച്ചു. ഇന്ത്യയെ ആറ് വിക്കറ്റിനു വീഴ്ത്തി ഓസ്‌ട്രേലിയ അവരുടെ എട്ടാം ഫൈനലില്‍ ആറാം കിരീടം സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com