ഡിക്ലയർ ചെയ്യാനുള്ള തീരുമാനം വഴിത്തിവ്; ഝാർഖണ്ഡിനെ തകർത്ത് ര‍ഞ്ജിയിൽ വിജയത്തുടക്കമിട്ട് കേരളം

112 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായ ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയുടെ അർധ സെഞ്ച്വറി കരുത്തിൽ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല
കേരള ടീമിന്റെ ആ​ഹ്ലാദം/ ഫെയ്സ്ബുക്ക്
കേരള ടീമിന്റെ ആ​ഹ്ലാദം/ ഫെയ്സ്ബുക്ക്
Updated on
1 min read

റാഞ്ചി: രഞ്ജി ട്രോഫിയിലെ ആദ്യ പോരിൽ തന്നെ തകർപ്പൻ ജയം സ്വന്തമാക്കി സീസണിന് ഉജ്ജ്വല തുടക്കമിട്ട് കേരളം. ഝാർഖണ്ഡിനെ തകർത്താണ് കേരളം വിജയം സ്വന്തമാക്കിയത്. 85 റൺസിനാണ് കേരളത്തിന്റെ ജയം. 323 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഝാർഖണ്ഡ് 61.2 ഓവറിൽ 237 റൺസിൽ പുറത്തായി. 

112 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായ ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയുടെ അർധ സെഞ്ച്വറി കരുത്തിൽ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. 116 പന്തുകൾ നേരിട്ട താരം 92 റൺസെടുത്തു. വിരാട് സിങ് (84 പന്തിൽ 32), സൗരഭ് തിവാരി (42 പന്തിൽ 37), മനിഷി (70 പന്തിൽ 23), ഇഷാൻ കിഷൻ (17 പന്തിൽ 22) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഝാർഖണ്ഡിന്റെ മറ്റു പ്രധാന സ്കോറര്‍മാർ. 

കേരളത്തിനായി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റു വീഴ്ത്തി. 17 ഓവറുകളെറിഞ്ഞ വൈശാഖ് 57 റൺസ് വഴങ്ങി. ഓൾ റൗണ്ടർ ജലജ് സക്സേന നാല് വിക്കറ്റു നേടി.

രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത കേരളം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡിക്ലയർ ചെയ്യാനുള്ള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ധീരമായ തീരുമാനം കളിയിൽ നിർണായകമായി. 86 പന്തുകളിൽ നിന്ന് 74 റൺസെടുത്ത രോഹൻ പ്രേമാണ് കേരളത്തിന്റെ ടോപ് സ്കോറർ. സഞ്ജു സാംസണ്‍ ഒൻപത് പന്തിൽ 15 റൺസെടുത്തു പുറത്തായി. ഝാർഖണ്ഡിനു വേണ്ടി ഷഹബാസ് നദീം അഞ്ച് വിക്കറ്റുകൾ‌ വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ കേരളം 475 റൺസ് നേടിയപ്പോൾ ഝാർഖണ്ഡ് 340 റൺസിൽ ഓൾഔട്ടായി. കേരളം 135 റൺസിന്റെ ലീഡ് സ്വന്തമാക്കി.  ആദ്യ ഇന്നിങ്സിൽ അക്ഷയ് ചന്ദ്രൻ കേരളത്തിനായി സെഞ്ച്വറി തികച്ചു. 268 പന്തുകളിൽ നിന്ന് 150 റൺസാണു താരം നേടിയത്. ജലജ് സക്സേന അഞ്ചും ബേസിൽ തമ്പി മൂന്നും വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com