സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി; ടെസ്റ്റില്‍ ഋഷഭ് പന്തിന് അനുപമ നേട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 24 പന്തില്‍ 27 റണ്‍സ്
Rishabh Pant plays a shot during the second day of the first Test
Rishabh Pantpti
Updated on
1 min read

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധേയ റെക്കോര്‍ഡുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തം പേരിലാക്കിയത്.

ഇതിഹാസ ഓപ്പണിങ് ബാറ്റര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് സിക്‌സുകള്‍ പറത്തിയാണ് പന്ത് നേട്ടം തൊട്ടത്. ഇതോടെ ടെസ്റ്റിലെ താരത്തിന്റെ സിക്‌സുകളുടെ എണ്ണം 92ല്‍ എത്തി. സെവാഗ് 91 സിക്‌സുകളാണ് ടെസ്റ്റില്‍ അടിച്ചത്.

Rishabh Pant plays a shot during the second day of the first Test
ഗില്‍ ഇറങ്ങിയില്ല, സ്‌കോര്‍ 200 കടന്നതുമില്ല; ഇന്ത്യന്‍ ബാറ്റര്‍മാരും കളി മറന്നു!

83 ഇന്നിങ്‌സില്‍ നിന്നാണ് പന്ത് 92 സിക്‌സുകള്‍ തൂക്കിയത്. 180 ഇന്നിങ്‌സുകളില്‍ നിന്നാണ് സെവാഗ് 91 സിക്‌സിലെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ പന്ത് 24 പന്തില്‍ 27 റണ്‍സെടുത്തു മടങ്ങി. താരം 2 വീതം സിക്‌സും ഫോറും അടിച്ചാണ് 27ല്‍ എത്തിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഇന്ത്യന്‍ താരങ്ങള്‍

ഋഷഭ് പന്ത്: 83 ഇന്നിങ്‌സ്, 92 സിക്‌സ്

വീരേന്ദര്‍ സെവാഗ്: 180 ഇന്നിങ്‌സ്, 91 സിക്‌സ്

രോഹിത് ശര്‍മ: 116 ഇന്നിങ്‌സ്, 88 സിക്‌സ്

രവീന്ദ്ര ജഡേജ: 130 ഇന്നിങ്‌സ്, 80 സിക്‌സ്

എംഎസ് ധോനി: 144 ഇന്നിങ്‌സ്, 78 സിക്‌സ്

Rishabh Pant plays a shot during the second day of the first Test
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി
Summary

Rishabh Pant has etched his name in Test cricket history, surpassing Virender Sehwag to become India's leading six-hitter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com