കത്തിക്കയറി ഡികെ; അര്‍ധ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍; വിന്‍ഡീസിന് മുന്നില്‍ 191 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

രോഹിത് 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്തു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 41 റണ്‍സുമായി പുറത്താകാതെ നിന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ടരൗബ: ഒന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 191 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയും വാലറ്റത്ത് ദിനേഷ് കാര്‍ത്തിക് തീര്‍ത്ത വെടിക്കെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവും തിളങ്ങി. 

രോഹിത് 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്തു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 41 റണ്‍സുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സുമായി മടങ്ങി.

രോഹിതും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. മികച്ച തുടക്കമാണ് ഇരുവരും ചേര്‍ന്ന് ടീമിന് നല്‍കിയത്. സ്‌കോര്‍ 44ല്‍ നില്‍ക്കെ സൂര്യകുമാര്‍ പുറത്തായി. എന്നാല്‍ പിന്നാലെ എത്തിയ ശ്രേയസ് അയ്യര്‍ സംപൂജ്യനായി മടങ്ങി. ഋഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ക്ഷണത്തില്‍ മടങ്ങി. പന്ത് 14 റണ്‍സും ഹര്‍ദ്ദിക് ഒരു റണ്ണുമാണ് കണ്ടെത്തിയത്. 

പിന്നീടെത്തിയ രവീന്ദ്ര ജഡേജ 13 പന്തില്‍ 16 റണ്‍സ് കണ്ടെത്തി. ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും രോഹിത് പിടിച്ചു നിന്നു. ഒടുവില്‍ അഞ്ചാം വിക്കറ്റായാണ് നായകന്‍ മടങ്ങിയത്. പിന്നാലെ ജഡേജയും കൂടാരം കയറി. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് കാര്‍ത്തിക്- അശ്വിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. ഇരുവരും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അശ്വിന്‍ പത്ത് പന്തില്‍ ഒരു സിക്‌സടക്കം 13 റണ്‍സുമായി പുറത്താകാതെ നിന്നു. 

വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ നേടി. ഒബെദ് മക്കോയ്, ജാസന്‍ ഹോള്‍ഡര്‍, അകീല്‍ ഹുസൈന്‍, കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com