എന്തൊരു ബുദ്ധി! രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കോളടിച്ചത് ഷെയ്ന്‍ വോണിന്റെ കുടുംബത്തിന്

₹450 മുതൽ ₹460 കോടി രൂപ വരെയാണ് ഷെയ്ന്‍ വോണിന്റെ കുടുംബത്തിന് ലഭിക്കുക.
Shane Warne
Shane Warne’s Family to Earn ₹450 Crore from Rajasthan Royals Sale@ShaneWarne
Updated on
1 min read

മുംബൈ: ഐപിഎൽ ടീം ആയ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ) ടീം വിൽപ്പന നടന്നത് എന്നാണ് വിവരം. ഈ വിൽപ്പനയുടെ കോളടിച്ച മറ്റൊരാൾ കൂടിയുണ്ട്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസ താരമായ ഷെയ്ന്‍ വോണ്‍. ₹450 മുതൽ ₹460 കോടി രൂപ വരെയാണ് ഷെയ്ന്‍ വോണിന്റെ കുടുംബത്തിന് ലഭിക്കുക.

Shane Warne
'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

2008-ൽ ഐപിഎൽ ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ടീമിൽ ക്യാപ്റ്റനായും ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ തലവനായുമാണ് ഷെയ്ന്‍ വോണ്‍ ടീമിൽ എത്തിയത്. അന്ന് അദ്ദേഹം മാനേജ്‌മെന്റിന്റെ മുന്നിൽ വെച്ചൊരു ഓപ്ഷൻ താൻ ടീമിനായി കളിക്കുന്ന ഓരോ സീസണിലും 0.75% ഓണർഷിപ്പ് പങ്ക് ലഭിക്കണമെന്നായിരുന്നു. ഈ ഡീൽ ക്ലബ് അംഗീകരിച്ചു. നാല് സീസണുകൾ രാജസ്ഥാൻ റോയൽസിനായി കളിച്ച അദ്ദേഹത്തിന് 3% ഓണർഷിപ്പ് പങ്ക് ലഭിച്ചിരുന്നു.

Shane Warne
രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർ‍ഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി?

ഷെയ്ന്‍ വോണിന് ലഭിച്ചിരുന്ന 3% ഓണർഷിപ്പ് പങ്കിന്റെ മൂല്യം ഇപ്പോൾ ഏകദേശം ₹450 മുതൽ ₹460 കോടി വരെയാണ്. ഷെയ്ന്‍ വോണ്‍ അന്തരിച്ച സാഹചര്യത്തിൽ ഈ പണം കുടുംബത്തിന് സ്വന്തമാക്കാം. 2026 ഐപിഎൽ സീസൺ കഴിഞ്ഞതിന് ശേഷം വോണിന്റെ കുടുംബത്തിന് ഈ ഓഹരി വിറ്റഴിച്ച് പണം കൈപ്പറ്റാൻ കഴിയും. എന്നാൽ, ഈ ഇടപാട് പൂർത്തിയാക്കുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. ഔദ്യോഗിക നടപടിക്രമം പൂർത്തിയാക്കിയ ശേഷം മാത്രമേ കുടുംബത്തിന് ഈ തുക ലഭിക്കും.

Summary

Shane Warne’s Family to Earn ₹450 Crore from Rajasthan Royals Sale.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com