ധോനിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം ടീം മീറ്റിങ്ങില്‍ വെച്ച്; 2021ന് മുന്‍പ് തന്നെജഡേജയെ ക്യാപ്റ്റനാക്കാന്‍ നീക്കം

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ച ധോനിയുടെ പ്രഖ്യാപനം
ധോനി, രവീന്ദ്ര ജഡേജ/ ഫയല്‍ ചിത്രം
ധോനി, രവീന്ദ്ര ജഡേജ/ ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ച ധോനിയുടെ പ്രഖ്യാപനം. ധോനി തന്റെ തീരുമാനം സഹതാരങ്ങളെ അറിയിച്ചത് വ്യാഴാഴ്ചത്തെ ടീം മീറ്റിങ്ങിലും. 

പരിശീലനത്തിനായി സഹതാരങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പായാണ് ധോനി ടീം മീറ്റിങ്ങില്‍ ക്യാപ്റ്റന്‍ സ്ഥാനം കൈമാറുന്നതായി അറിയിച്ചത്, ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറയുന്നു. ധോനി അതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ജഡേജയുടെ കൈകളിലേക്ക് ക്യാപ്റ്റന്‍സി കൈമാറാനുള്ള ശരിയായ സമയം ഇതാണെന്ന് ധോനിക്ക് തോന്നി, ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പറഞ്ഞു. 

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജ 

ജഡേജ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോഴെന്ന് ധോനിക്ക് തോന്നി.ചെന്നൈയെ ജഡേജ നയിക്കേണ്ട ശരിയായ സമയം ഇതാണെന്നും ധോനി കണക്കു കൂട്ടി. ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുന്നത് എന്താണോ അതാണ് എല്ലായ്‌പ്പോഴും ധോനിയുടെ മനസില്‍ ഉണ്ടാവുക എന്നും കാശി വിശ്വനാഥന്‍ പറയുന്നു. 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ധോനി നേരത്തെ പറഞ്ഞിരുന്നില്ല. എന്നാല്‍ ധോനിക്ക് ശേഷം ആരാവും ക്യാപ്റ്റന്‍ എന്നത് ഫ്രാഞ്ചൈസിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. 2021 ഐപിഎല്ലിന് മുന്‍പ് തന്നെ ആ ചര്‍ച്ചകള്‍ ആരംഭിച്ചു. ജഡേജയോടും ഇത് സംബന്ധിച്ച് സംസാരിച്ചു. കഴിഞ്ഞ വര്‍ഷവും വിഷയം ഉയര്‍ന്നു. ജഡേജയാണ് ധോനിയുടെ പിന്‍ഗാമിയാവാന്‍ യോഗ്യന്‍ എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു എന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

12 സീസണുകളിലാണ് ധോനി ചെന്നൈയുടെ ക്യാപ്റ്റനായത്. ചെന്നൈയുടെ ക്യാപ്റ്റനായി 12 സീസണ്‍. 204 മത്സരങ്ങളില്‍ ധോനി ചെന്നൈയെ നയിച്ചപ്പോള്‍ 121 കളിയില്‍ ജയം പിടിച്ചു. തോറ്റത് 82 മത്സരങ്ങളിലും. 59.60 ആണ് വിജയ ശരാശരി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com