മുംബൈ: ധോനിയുടെ ത്രില്ലടിപ്പിക്കുന്ന ഫിനിഷിങ് മികവ് ഒരിക്കല്‍ കൂടി കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. അവസാന പന്തില്‍ ബൗണ്ടറി നേടി ടീമിനെ ജയത്തിലേക്ക് എത്തിച്ചതിനൊപ്പം പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്തിയ ധോനിയുടെ അണ്‍ഓര്‍ത്തഡോക്‌സ് ഫീല്‍ഡ് സെറ്റുമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
9 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും പറത്തി
മുംബൈയുടെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടുന്നതിന് ഇടയിലാണ് പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീണത്. മഹീഷ് തീക്ഷ്ണയുടെ ഡെലിവറിയില്‍ പൊള്ളാര്‍ഡ് ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
സ്‌ട്രെയ്റ്റ് ഹിറ്റ് പ്രതീക്ഷിച്ച് ലോങ് ഓണിന് സമീപം ദുബെ
17ാം ഓവറില്‍ പൊള്ളാര്‍ഡിന്റെ സ്‌ട്രെയ്റ്റ് ഹിറ്റ് പ്രതീക്ഷിച്ച് ലോങ് ഓണിന് സമീപം ധോനി ദുബെയെ നിര്‍ത്തുകയായിരുന്നു. പൊള്ളാര്‍ഡിന്റെ വിക്കറ്റ് അവിടെ വീണതോടെ മുംബൈയുടെ ടോട്ടല്‍ സ്‌കോറില്‍ 20 റണ്‍സോളം കുറവ് വന്നെന്ന് വ്യക്തം. മുംബൈയെ 155 റണ്‍സില്‍ ഒതുക്കാന്‍ ചെന്നൈക്ക് ഇതിലൂടെ കഴിഞ്ഞു.
ബാറ്റിങ്ങില്‍ 13 പന്തില്‍ നിന്നാണ് ധോനി 28 റണ്‍സ് അടിച്ചെടുത്തത്. അവസാന ഓവറില്‍ 16 റണ്‍സ് ആണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറിലെ ആദ്യത്തെ പന്തില്‍ തന്നെ പ്രെടോറിയസിനെ ഉനദ്കട്ട് വീഴ്ത്തി. രണ്ടാമത്തെ ഡെലിവറിയില്‍ മിഡ് വിക്കറ്റിലേക്ക് കളിച്ച് ബ്രാവോ ധോനിക്ക് സ്‌ട്രൈക്ക് നല്‍കി.
മൂന്നാമത്തെ ഡെലിവറിയില്‍ ലോങ് ഓഫീന് മുകളിലൂടെ ധോനിയുടെ സിക്‌സ്. രണ്ടാമത്തെ പന്തില്‍ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറി. അഞ്ചാമത്തെ പന്തില്‍ രണ്ട് റണ്‍സ് ഓടി എടുത്തതോടെ അവസാന പന്തില്‍ ജയിക്കാന്‍ ബൗണ്ടറി വേണം എന്ന നിലയിലായി ചെന്നൈ. ഉനദ്കട്ടിന്റെ ഫുള്‍ ടോസ് ഡെലിവറിയില്‍ ബാറ്റ് സ്വിങ് ചെയ്യിച്ച് ധോനി ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി നേടി. ചെന്നൈക്ക് മൂന്ന് വിക്കറ്റ് ജയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates