

ഗയാന: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ് ഇന്ത്യ. അതിനാൽ ആ തോൽവിക്ക് പകരം ചോദിക്കാനാണ് ഹർദിക് പാണ്ഡ്യയും സംഘവും ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് പോരാട്ടം.
ആദ്യ പോരിൽ 150 റൺസ് പ്രതിരോധിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ബൗളർമാർ മികവ് പുലർത്തിയപ്പോൾ ബാറ്റർമാരുടെ ഫോം ഇല്ലായ്മയാണ് ഇന്ത്യയെ കുഴക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിലക് വർമയുടെ ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.
ഇഷാൻ കിഷന് വിശ്രമം നൽകി യശസ്വി ജയ്സ്വാളിനെ ഒരുപക്ഷേ ഇന്ത്യ പരീക്ഷിച്ചേക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തും. സൂര്യ കുമാർ യാദവ് മികവിലേക്കുയരാത്തത് ഇന്ത്യയെ കുഴക്കുന്ന ഘടകമാണ്.
മറുഭാഗത്ത് ക്യാപ്റ്റൻ റോവ്മൻ പവൽ, നിക്കോളാസ് പുരൻ എന്നിവർ കഴിഞ്ഞ മത്സരത്തിൽ മികവ് പുലർത്തിയിരുന്നു. ഷിമ്രോൺ ഹെറ്റ്മെയർ, കെയ്ൽ മെയേഴ്സ് തുടങ്ങിയ ടി20 സ്പെഷലിസ്റ്റുകളും ടീമിലുണ്ട്. ജാസൻ ഹോൾഡർ അടക്കമുള്ളവരുടെ ബൗളിങാണ് കഴിഞ്ഞ കളിയിൽ ഇന്ത്യയെ പ്രതിരോധിക്കാൻ വിൻഡീസിനു കരുത്തു പകർന്നത്.
പിച്ച് പേസർമാർക്ക് അനുകൂലമാണ്. എന്നാൽ മത്സരം പുരോഗമിക്കവേ സ്പിന്നർമാർക്കും മികവ് പുലർത്താൻ സാധ്യത തുറന്നിടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates