മൂന്നാം ദിനവും വായു മലിനീകരണത്തെ കൂട്ടുപിടിച്ച് ലങ്ക; കളി തടസപ്പെടുത്താനുള്ള നീക്കമെന്ന് ആരാധകര്‍

മാസ്‌ക് ധരിച്ച് ഇറങ്ങേണ്ട ഗതികേടിലെത്തിയ താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയും,  ഛര്‍ദ്ദി ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്തതായി ലങ്കന്‍ കോച്ച്  
മൂന്നാം ദിനവും വായു മലിനീകരണത്തെ കൂട്ടുപിടിച്ച് ലങ്ക; കളി തടസപ്പെടുത്താനുള്ള നീക്കമെന്ന് ആരാധകര്‍
Updated on
1 min read

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനവും അന്തരീക്ഷ മലിനീകരണത്തില്‍ പിടിച്ചു തൂങ്ങി ലങ്കന്‍ ക്രിക്കറ്റ് ടീം. രണ്ടാം ദിനം വായുമലിനീകരണത്തിന്റെ പേരില്‍ കളി തടസപ്പെടുത്തിയ ലങ്കന്‍ ടീം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയപ്പോള്‍ തന്നെ വായു മലിനീകരണം മൂലമുള്ള അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. 

വായു മലിനീകരണം മൂലം ശാരീരിക അസ്വസ്ഥത നേരിടുന്നതായി കാണിച്ച് ലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമലിന്റേതായിരുന്നു നീക്കങ്ങള്‍. ഡ്രസിങ് റൂമിലേക്ക് ചൂണ്ടി തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി ചാന്ദിമല്‍ പറഞ്ഞു. ലങ്കന്‍ ഫിസിയോ അടുത്തെത്തി പരിശോധിച്ചതോടെ കളി അല്‍പ്പ സമയത്തേക്ക് തടസപ്പെട്ടു. 

ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യാന്‍ നിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ നിറഞ്ഞു നിന്നിരുന്ന പുക കളിക്കാരെ ബുദ്ധിമുട്ടിച്ചതായി  ലങ്കന്‍ കോച്ച് നിക് പോത്താസ്  പറഞ്ഞിരുന്നു. മാസ്‌ക് ധരിച്ച് ഇറങ്ങേണ്ട ഗതികേടിലെത്തിയ താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയും,  ഛര്‍ദ്ദി ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്തതായി ലങ്കന്‍ കോച്ച്  പറഞ്ഞു. 

ഞയറാഴ്ച ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെന്ന് ലങ്കന്‍ ഫീല്‍ഡേഴ്‌സ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് 20  മിനിറ്റ് കളി നിര്‍ത്തിവെച്ചിരുന്നു. മാച്ച് റഫറിയോടും, ടീമുകളുടെ ഡോക്ടേഴ്‌സിനോടും സ്ഥിതി വിശകലനം ചെയ്തതിന് ശേഷം  കളി തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.  എന്നാല്‍ പിന്നീട് രണ്ട് തവണ കൂടി ലങ്കന്‍ താരങ്ങള്‍ പരാതിയുമായെത്തി. മൂന്നാം തവണയും ഇവര്‍ പരാതിയുമായി എത്തിയതോടെ കോഹ് ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com