ola S1 X+ 5.2 kWh source: ola
Automobile

ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കാം, കരുത്തുപകരുന്നത് തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍; ഒലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട1 X+ 5.2 kWh എന്ന പേരിലുള്ള സ്കൂട്ടറിന് തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍ ആണ് കരുത്തുപകരുന്നത്. 1,29,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ്. 11 kW മിഡ്-ഡ്രൈവ് മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ഒലയുടെ സ്വന്തം സെല്‍ സാങ്കേതികവിദ്യയുമായാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ ഒല ഇലക്ട്രിക് Gen 3 S1 സ്‌കൂട്ടറുകളുടെയും റോഡ്സ്റ്റര്‍ X മോട്ടോര്‍സൈക്കിളുകളുടെയും വിപുലമായ ഒരു പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം S1 Gen 3 പോര്‍ട്ട്ഫോളിയോയില്‍ 5.2kWh, 4kWh കോണ്‍ഫിഗറേഷനുകളില്‍ S1 Pro+ ഉം 4kWh, 3kWh കോണ്‍ഫിഗറേഷനുകളില്‍ S1 Pro ഉം ഉള്‍പ്പെടുന്നു.

Ola Electric Launches S1 X+ 5.2 kWh With 4680 Bharat Cells

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

'ഓടി ചെന്ന് പറ'; കുൽവന്തിനെ ഗ്രൗണ്ടിലേക്ക് തള്ളിവിട്ട് നെഹ്റ; അടുത്ത പന്തിൽ മാജിക്, ഒപ്പം വിമർശനവും (വിഡിയോ)

'പുലയനും പറയനും സ്‌കൂള്‍ പറഞ്ഞിട്ടില്ല! ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നി'; മണിയെ നൊമ്പരപ്പെടുത്തിയ അനുഭവം

KEAM 2026 : വിദ്യാർത്ഥികൾ കൈവശം കരുതേണ്ട തിരച്ചറിയൽ രേഖകൾ ഇവയാണ്

ചൂടിന്റെ പേരിലെ വ്യാജ പ്രചരണം; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

SCROLL FOR NEXT