കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി FILE
Business

കേരളത്തില്‍ നിന്ന് ആദ്യ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിങ്; വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വില്‍പ്പന വ്യാഴാഴ്ച മുതല്‍

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വിപണിയിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വിപണിയിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 210 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.

പ്രാരംഭ ഓഹരി വില്‍പ്പന 15 വരെ നീളും. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 130-140 രൂപയാണ്. ചുരുങ്ങിയത് 107 ഓഹരികള്‍ക്കായി അപേക്ഷിക്കാം. മൊത്തം 1.50 കോടി ഓഹരികളാണ് വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിങ് ബുധനാഴ്ച ആരംഭിക്കും. 16ന് ഓഹരികളുടെ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി 18ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. കേരളത്തില്‍ നിന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കമ്പനി ആദ്യമായാണ് ഐപിഒയുമായി എത്തുന്നത്.

നിലവിലുള്ള ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ ഇല്ല. പൂര്‍ണമായും പുതിയ ഓഹരികള്‍ മാത്രമേയുള്ളൂ. അതിനാല്‍ ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പൂര്‍ണമായും കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാകും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ ചിറ്റിലപ്പിള്ളി ട്രസ്റ്റുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.

A real estate listing from Kerala; Veegaland Developers share sale from Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്; അബ്‌ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം; ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി ലീഗ് എംഎൽഎമാർ

'വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പിറന്നാള്‍ ദിവസം മമ്മൂക്ക ചോദിച്ചു, എന്താ നിന്റെ പേര്..?'

97 ലക്ഷം വരെ ശമ്പളം! SBI-യിൽ 207 ഓഫീസർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരിലേക്ക്

'ഡൽഹിയിലെന്ന്' പറഞ്ഞ് കെസിയെ കാണാൻ രമ്യ ഹരിദാസ് പാലക്കാട്ടെത്തി; അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം; നടപടി ഉണ്ടാകില്ലെന്ന് സൂചന