വിറ്റ്നി വോൾഫ് ഹെർഡ്/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Business

‌ഡേറ്റിങ് ആപ്പ് സ്ഥാപക കോടീശ്വരിയായി, വരുമാനം ഉയർന്നത് കുത്തനെ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത  

 1.5 ബില്യൺ ഡോളറാണ് 31കാരിയായ വിറ്റ്നിയുടെ ഇപ്പോഴത്തെ ആസ്തി

സമകാലിക മലയാളം ഡെസ്ക്

റ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന നേട്ടത്തിന് അർഹയായിരിക്കുകയാണ് വിറ്റ്നി വോൾഫ് ഹെർഡ്. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്നി. ബംബിൾ പബ്ലിക് കമ്പനിയായി മാറിയതോടെയാണ് വിറ്റ്നിയുടെ ആസ്തിയിൽ വർദ്ധനവുണ്ടായത്. 

കമ്പനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ യുവതിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യൺ ഡോളറാണ്. അതായത് 150 കോടി ഡോളർ. ലൈംഗിക പീഡനം ആരോപിച്ച് പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിൽ നിന്ന് പിരിഞ്ഞതിന് ശേഷമാണ് വിറ്റ്നി 2014 ൽ ബംബിൾ സ്ഥാപിച്ചത്. ബംബിൾ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യമാണ് കമ്പനിയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ടിൻഡർ ഉടമകളായ മാച്ച് ഗ്രൂപ്പിന് വിപണിയിൽ 45 ബില്യൺ ഡോളർ മൂലധനമാണുള്ളത്.  2017ൽ 450 മില്യൺ ഡോളറിന് ബംബിൾ വാങ്ങാൻ മാച്ച് ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാൽ വിറ്റ്നി ഈ ഓഫർ നിരസിച്ചു. 2020ൽ ആദ്യ ഒമ്പത് മാസങ്ങളിൽ 417 മില്യൺ ഡോളറിന്റെ വരുമാനമാണ് ബംബിൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതേ കാലയളവിലെ മാച്ച് ​ഗ്രൂപ്പിന്റെ വരുമാനം 1.7 ബില്യൺ ഡോളറാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT