മുകേഷ് അംബാനി, ഫയല്‍ ചിത്രം 
Business

റിലയന്‍സിന്റെ ഓഹരിയുടമകള്‍ക്ക് നേട്ടം;  ജിയോ ഫിനാന്‍ഷ്യലിന് പ്രതീക്ഷിച്ചതിനേക്കാള്‍ വില, 261.85 രൂപ

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരിക്ക് 261.85 രൂപ വില

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരിക്ക് 261.85 രൂപ വില. ഇന്ന് രാവിലെ 9 മുതല്‍ 10 വരെ നടന്ന പ്രത്യേക വ്യാപാര സെഷനിലൂടെയാണ് വില നിര്‍ണയിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇന്നലത്തെ ക്ലോസിങ്ങിലെ വിലയും ഇന്ന് നടന്ന പ്രത്യേക സെഷനില്‍ സെറ്റില്‍ ചെയ്ത വിലയും തമ്മിലുള്ള അന്തരമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയായി നിശ്ചയിച്ചത്. 

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 160മുതല്‍ 190 രൂപ വരെയാണ് പ്രതീക്ഷിച്ചത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇതിനേക്കാള്‍ ഏറെ ഉയര്‍ന്ന വില ലഭിച്ചത് ഓഹരി നിക്ഷേപകര്‍ക്ക് വലിയ നേട്ടമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഓഹരിക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി വീതം എന്ന നിലയില്‍ ഓഹരിയുടമകള്‍ക്ക് ധനകാര്യവിഭാഗത്തിന്റെ ഓഹരി നല്‍കാനാണ് തീരുമാനം. ഓഹരികള്‍ എന്ന് ലിസ്റ്റ് ചെയ്യുമെന്ന് വ്യക്തമല്ല. 

ഇന്നലെ  2,841.85 രൂപയ്ക്ക് ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ക്ലോസ് ചെയ്തത്. ഇതിനേക്കാള്‍ 9.21 ശതമാനം കുറഞ്ഞ് 2,580 രൂപയായിരുന്നു ഇന്ന് രാവിലെ പ്രത്യേക സെഷനില്‍ ജിയോ ഫിനാന്‍ഷ്യലുമായുള്ള വിഭജനാനന്തര വില. നിക്ഷേപകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വിലയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT