ഇന്‍സ്റ്റഗ്രാം എക്‌സ്
Business

ആത്മഹത്യയെ കുറിച്ച് 'സെര്‍ച്ച്' ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കും, ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ ആവര്‍ത്തിച്ച് 'സെര്‍ച്ച്' ചെയ്യാന്‍ ശ്രമിച്ചാല്‍ പിടിവീഴും. ഇത്തരം ഉള്ളടക്കങ്ങള്‍ തിരയുന്നുവെന്ന് കണ്ടെത്തിയാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ പേരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ-മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്‌സാപ്പ് എന്നിവ വഴി അറിയിപ്പുലഭിക്കും. ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍വിവരം അറിയിക്കും. ഇതിനൊപ്പം ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും.

ആത്മഹത്യയും സ്വയം അപകടപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നതിനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിനുപുറമേയാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പുനല്‍കുന്ന സൗകര്യം കൊണ്ടുവരുന്നത്. യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍വരും. ഈ വര്‍ഷം തന്നെ മറ്റുരാജ്യങ്ങളിലും ഇത് നടപ്പാക്കും.

Instagram will start notifying parents using supervision if their teen repeatedly tries to search for terms related to suicide or self-harm within a short period of time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയലളിതയുടെ വിശ്വസ്തന്‍'; മൂന്നു തവണ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍; വിഡിയോ

'മലയാള സിനിമയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം, അമൃതം ഗമയഃയിലെ ഡോക്ടര്‍ ഹരിദാസ്'; മോഹന്‍ലാല്‍ ചിത്രത്തെപ്പറ്റി പിണറായി വിജയന്‍

പ്രിന്‍സിപ്പലിന് നേരെ കരി ഓയില്‍ ഒഴിച്ചു; കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണ കൊടിമര പുനഃപ്രതിഷ്ഠ: സ്വര്‍ണം സംഭാവന നല്‍കിയത് സുരേഷ് ഗോപി അഭ്യര്‍ഥിച്ചിട്ട്, മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി

'ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നും, രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്ന ഡോക്ടർമാരുണ്ട്';

SCROLL FOR NEXT