ഫയല്‍ ചിത്രം 
Business

ഓഹരി തട്ടിപ്പ്: പ്രണോയ് റോയിക്കും രാധിക റോയിക്കും സെബിയുടെ വിലക്ക്, പണം തിരിച്ചടയ്ക്കണം

ഓഹരി തട്ടിപ്പ്: പ്രണോയ് റോയിക്കും രാധിക റോയിക്കും സെബിയുടെ വിലക്ക്, പണം തിരിച്ചടയ്ക്കണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കമ്പനി വിവരങ്ങള്‍ മറ്റ് ഓഹരി വ്യാപാരികള്‍ക്കു കൈമാറിയെന്ന കുറ്റത്തിന് (ഇന്‍സൈഡര്‍ ട്രെയ്ഡിങ്) എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും കുറ്റക്കാരാണെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി). ഇരുവരെയും ഓഹരി വിപണിയില്‍നിന്നു വിലക്കുന്നതായി സെബി അറിയിച്ചു.

തെറ്റായ വ്യാപാരത്തിലൂടെ നേടിയ 16.97 കോടി രൂപ പ്രണോയ് റോയിയും രാധിക റോയിയും ആറു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സെബി ഉത്തരവിട്ടു. 2008 ഏപ്രില്‍ ഏഴു മുതലുള്ള കാലയളവിലാണ് പലിശടക്കം തിരിച്ചടു നടത്തേണ്ടത്.

2006 മുതല്‍ 2008 ജൂണ്‍ വരെയുള്ള കാലത്ത് എന്‍ഡിടിവിയുടെ ഓഹരി ഇടപാടുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് ആരോപിച്ചു ലഭിച്ച പരാതികളിലാണ് സെബിയുടെ നടപടി. ഇന്‍സെഡര്‍ ട്രെയ്ഡിങ് ചട്ടങ്ങള്‍ ലംഘിച്ച് പ്രണോയ് റോയിയും രാധികയും എന്‍ഡിടിവി ഷെയറുകള്‍ വാങ്ങിക്കൂട്ടിയതായും അതുവഴി നേട്ടമുണ്ടാക്കിയെന്നും സെബി അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ ഇരുവരെയും രണ്ടു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍നിന്നു വിലക്കുന്നതായി സെബി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

'അവന്റെ സിനിമ, അവന്റെ അവാര്‍ഡ്, അവന്റെ നോട്ടം'; ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കാന്‍ മടിയില്ല; വിമര്‍ശിച്ച് ശ്രുതി ശരണ്യം

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം: പുനഃപരിശോധനാ ഹര്‍ജിയിലെ വാദം തുറന്ന കോടതിയില്‍

കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, 'കേരള സവാരി 2.0'

SCROLL FOR NEXT