ഫയല്‍ ചിത്രം 
Business

ഭവന, വാഹന വായ്പകളുടെ ചെലവ് ഉയരും; എസ്ബിഐ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ചു 

അടിസ്ഥാന പലിശനിരക്കായ എംസിഎല്‍ആറില്‍ പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ വായ്പ ചെലവ് വര്‍ധിക്കും.

അടിസ്ഥാന പലിശനിരക്കായ എംസിഎല്‍ആറില്‍ പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. ഇതോടെ പലിശനിരക്കില്‍ 0.10 ശതമാനത്തിന്റെ വര്‍ധന ഉണ്ടാവും. ഏപ്രില്‍ 15ന് പുതുക്കിയ നിരക്ക് നിലവില്‍ വരും.

എംസിഎല്‍എര്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ വാഹന, ഭവന അടക്കം വിവിധ വായ്പകളുടെ മാസംതോറുമുള്ള തിരിച്ചടവിന്റെ ചെലവ് വര്‍ധിക്കും. നിലവിലുള്ള വായ്പകള്‍ക്കും പുതിയ വായ്പകള്‍ക്കും ഇത് ബാധകമാണ്. 

ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 6.65 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായി ഉയരും. മൂന്ന് വര്‍ഷം കാലാവധിയുള്ള വായ്പകളുടെ അടിസ്ഥാനപലിശനിരക്ക് 7.30 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി ഉയരും. അടിസ്ഥാന പലിശനിരക്കിനെയാണ് എംസിഎല്‍ആര്‍ എന്ന് വിളിക്കുന്നത്. വായ്പകളിന്മേല്‍ ഇടപാടുകാര്‍ക്ക് ബാങ്ക് അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍. 2016ലാണ് റിസര്‍വ് ബാങ്ക് ഈ പലിശനിരക്ക് അവതരിപ്പിച്ചത്. ഉപഭോക്താവിന് അനുകൂലമായി മെച്ചപ്പെട്ട പലിശനിരക്കില്‍ വായ്പ ഉറപ്പാക്കുന്നതിനാണ് ഈ സമ്പ്രദായം റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT