ഫയല്‍ ചിത്രം 
Business

ഭവന വായ്പയ്ക്ക് ചെലവേറും; എസ്ബിഐ പലിശനിരക്ക് വീണ്ടും ഉയര്‍ത്തി

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഭവനവായ്പയ്ക്കുള്ള കുറഞ്ഞ പലിശനിരക്കിലും മാറ്റം വരുത്തി. പണപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. പലിശനിരക്കിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 7.20 ശതമാനമാണ്. ഇത് 7.40 ശതമാനമായാണ് ഉയര്‍ത്തിയത്. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എംസിഎല്‍ആറിനെ അടിസ്ഥാനമാക്കിയാണ്. റിപ്പോനിരക്കില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരുത്തുന്നത്.

ഭവനവായ്പകള്‍ക്കുള്ള കുറഞ്ഞ പലിശനിരക്ക് 7.55 ശതമാനമായാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ എണ്ണൂറോ, അതില്‍ കൂടുതലോ ഉള്ളവര്‍ക്കാണ് ഈ നിരക്കില്‍ ഭവനവായ്പ ലഭിക്കുക. 750നും 799നും ഇടയില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 7.65 ശതമാനമാണ് പലിശനിരക്ക്. സിബില്‍ സ്‌കോര്‍ കുറയുന്നതിന് അനുസരിച്ച് പലിശനിരക്ക് കൂടും. റിപ്പോയെ അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 7.15 ശതമാനമായാണ് വര്‍ധിപ്പിച്ചത്.നിലിവില്‍ ഇത് 6.65 ശതമാനമാണ്. ക്രെഡിറ്റ് റിസ്‌ക് പ്രീമിയം ഒഴികെയുള്ള നിരക്കാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

SCROLL FOR NEXT