Sensex up 700 pts Meta ai image
Business

റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ തോളിലേറി കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് മുന്നേറിയത് 700 പോയിന്റ്, രൂപയ്ക്കും നേട്ടം

റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

വിപണിക്ക് കരുത്തുപകര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനമാണ് വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. പ്രധാനമായി റിപ്പോനിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ബാങ്കുകളുടെ മൂലധന വിപണി വായ്പയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും വായ്പക്കാരുടെ അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കാനും ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികള്‍ ഈടായി നല്‍കുന്നതിനുള്ള നിയന്ത്രണ പരിധി നീക്കം ചെയ്യാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതും വിപണിയില്‍ പ്രതിഫലിച്ചതായി വിദഗ്ധര്‍ പറയുന്നു.

ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ്മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബാങ്ക് നിഫ്റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക എന്നിവയില്‍ വലിയ തോതിലുള്ള വാങ്ങലാണ് ദൃശ്യമായത്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. എണ്ണവില കുറഞ്ഞതും രൂപ തിരിച്ചുകയറിയതും വിപണിയുടെ കുതിപ്പിനുള്ള മറ്റു കാരണങ്ങളാണെന്നും വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 88.75 എന്ന നിലയിലാണ് രൂപ.

Sensex up 700 pts, Nifty above 24,800: RBI repo rate decision among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് രാഹുല്‍ മുങ്ങി; പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി സംശയം

സ്വര്‍ണവില കുറഞ്ഞു; 95,500ന് മുകളില്‍ തന്നെ

ചരിത്ര നേട്ടങ്ങളുടെ വര്‍ഷം; ചരക്കുനീക്കത്തില്‍ 'അതിവേഗ' റെക്കോര്‍ഡ്, വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

കേരളത്തിന്‍റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം വാങ്ങി; പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

SCROLL FOR NEXT