ത്രെഡ്സ് ലോ​ഗോ 
Business

ട്വിറ്ററിനെ മറികടക്കുമോ?, ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ, നാലുമണിക്കൂറിനകം സൈന്‍ അപ്പ് ചെയ്തത് 50ലക്ഷം പേര്‍

ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും. ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് മുന്‍നിരയിലുള്ള ട്വിറ്ററിനെതിരെ മത്സരിക്കാന്‍ ഉറപ്പിച്ച് മെറ്റ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ത്രെഡ്‌സ് എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡായിരിക്കുകയാണ്. നാലുമണിക്കൂറിനകം 50 ലക്ഷം പേരാണ് ഇതില്‍ സൈന്‍ അപ്പ് ചെയ്തത്. രണ്ടു മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേര്‍ ത്രെഡ്‌സിന്റെ ഭാഗമായതായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

ഇന്‍സ്റ്റഗ്രാമുമായി കണക്ട് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ പ്ലാറ്റ്‌ഫോമിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡാണ് ആപ്പിന്റെ പ്രത്യേകത. ട്വിറ്ററിന്റെ ഉപയോക്താക്കളുടെ എണ്ണത്തിനൊപ്പം എത്താന്‍ ഇന്‍സ്റ്റഗ്രാമിലെ നാലിലൊന്ന് പേര്‍ ഇതില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുറച്ചുനാളുകള്‍ക്കകം ത്രെഡ്‌സ് മുന്‍നിരയില്‍ എത്തുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. '100 കോടിയിലധികം ഉപയോക്താക്കള്‍ ഉള്ള പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് ലക്ഷ്യം. ട്വിറ്ററിനും ഇത്തരത്തില്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഇതിലേക്ക് എത്താന്‍ സാധിച്ചില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ'- സക്കര്‍ബര്‍ഗ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT