എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌ 
Business

'കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും'; തട്ടിപ്പില്‍ വീഴരുതെന്ന് എച്ച്ഡിഎഫ്‌സിയുടെ മുന്നറിയിപ്പ് 

കെവൈസി, പാന്‍ അപ്‌ഡേറ്റുകള്‍ എന്ന പേരില്‍ വരുന്ന തട്ടിപ്പ് മെസേജുകളില്‍ വീഴരുതെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെവൈസി, പാന്‍ അപ്‌ഡേറ്റുകള്‍ എന്ന പേരില്‍ വരുന്ന തട്ടിപ്പ് മെസേജുകളില്‍ വീഴരുതെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ മുന്നറിയിപ്പ്. അടുത്തിടെ എച്ച്ഡിഎഫ്‌സി അക്കൗണ്ട് ഉടമകളില്‍ നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ തട്ടിപ്പ് മെസേജുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇടപെടല്‍.

കെവൈസി, പാന്‍ അപ്‌ഡേറ്റുകള്‍ എന്ന പേരിലാണ് മെസേജുകള്‍ ലഭിച്ചത്. കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുന്നറിയിപ്പോടെയായിരുന്നു മെസേജ്. ഇതിനായി https://rb.gy/xaotao0 എന്ന വ്യാജ ലിങ്കും സന്ദേശത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന മുന്നറിയിപ്പോടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് രംഗത്തുവന്നത്.

HDFCBK/HDFCBN എന്ന ഒഫീഷ്യല്‍ ഐഡിയോട് കൂടി മാത്രമേ എച്ച്ഡിഎഫ്‌സി ബാങ്ക് സന്ദേശങ്ങള്‍ അയക്കൂ.  hdfcbk.io എന്ന പേരിലാണ് ബാങ്കിന്റെ ലിങ്ക് ആരംഭിക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് മുന്നറിയിപ്പ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ബാങ്കിന്റേത് എന്ന പേരില്‍ വരുന്ന അജ്ഞാത ഫോണുകളോട് പ്രതികരിക്കരുതെന്നും വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT