Business

കാണുന്നതെല്ലാം ലൈവാക്കേണ്ട ; ലൈവ് സ്ട്രീമിങിന് ഫേസ്ബുക്കിന്റെ നിയന്ത്രണം

എന്തെല്ലാമാണ് 'സുപ്രധാന നയങ്ങള്‍ ' എന്ന് ഫേസ്ബുക്ക് വിശദമാക്കിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

കലിഫോര്‍ണിയ: ലൈവ് സ്ട്രീമിങിന് കടുത്ത നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്തുന്നു. ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലൈവ് സ്ട്രീമിങില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.  ഫേസ്ബുക്കിന്റെ സുപ്രധാന പോളിസികള്‍ ലംഘിച്ചവരെയാണ് ലൈവ് സ്ട്രീമിങില്‍ നിന്ന് വിലക്കിയത്.

കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡിനെതിരായ ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കി. അതേസമയം എന്തെല്ലാമാണ് 'സുപ്രധാന നയങ്ങള്‍ ' എന്ന് ഫേസ്ബുക്ക് വിശദമാക്കിയിട്ടില്ല. ഇത്  വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. 

മാര്‍ച്ച് 15 ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടത്തിയ ഭീകരാക്രമണം അക്രമി ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു. പബ്ജി ഗെയിമാണെന്ന് ആളുകള്‍ ആദ്യം തെറ്റിദ്ധരിക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനമുണ്ടാക്കിയതിനെ തുടര്‍ന്ന് വിഡിയോകള്‍ ഫേസ്ബുക്കും യൂട്യൂബും ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ നീക്കം ചെയ്തിരുന്നു.

51 പേരാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ ഉണ്ടായ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. ഭീകരവാദവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ഫേസ്ബുക്കെന്നും വെറുപ്പിന്റെയും അക്രമത്തിന്റെയും  രാഷ്ട്രീയം ഫേസ്ബുക്കില്‍ അനുവദിക്കില്ലെന്നുമാണ് കമ്പനിയുടെ നിലപാടെന്നും ബ്ലോഗ് വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT