Business

ജിഎസ്ടി വരുമ്പോള്‍ ഫ്രിഡ്ജിനും ടിവിക്കും വില കൂടും; സ്മാര്‍ട്ട്‌ഫോണ്‍ വില കുറയും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  ജൂലൈ മുതല്‍ ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളായ ടിവി, ഫ്രിഡ്ജ് വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് വില വര്‍ധിക്കും. സ്മാര്‍ട്ട്‌ഫോണ്‍, ചെറുകാറുകള്‍ എന്നിവയോടൊപ്പം നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി വരുമ്പോള്‍ വില കുറയും.

12,00 ഉല്‍പ്പന്നങ്ങളുടെയും, 500 സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് പരിശോധിക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയവയ്ക്ക് വില കുറയുമ്പോള്‍ ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഫ്രഷ് മില്‍ക്ക് എന്നിവയ്ക്ക് നികുതിയില്ലാതെ തുടരും.

എക്ക്‌ണോമിക്ക് ക്ലാസിലുള്ള വിമാന യാത്രയ്ക്കുള്ള ചെലവിലും നേരിയ കുറവുണ്ടാകും. ഓല, യൂബര്‍ തുടങ്ങിയ ടാക്‌സി സര്‍വീസുകളുടെ നികുതി ആറില്‍ നിന്ന് ജിഎസ്ടിയില്‍ അഞ്ചായി ചുരുക്കിയിട്ടുണ്ട്. ഷാംപൂ, സുഗന്ധദ്രവ്യങ്ങള്‍, മേക്ക്-അപ്പ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി സ്ലാബ് 22 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്തിയത് ഇവയുടെ വില വര്‍ധിപ്പിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിര്‍മാണം നടക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് 12 ശതമാനം ജിഎസ്ടി നല്‍കണം. 15 ശതമാനമായിരുന്ന സേവന നികുതിയാണ് 12 ശതമാനം ജിഎസ്ടിയാക്കിയത്. പാക്ക്‌ചെയ്ത സിമന്റിനുള്ള നികുതി 31 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമാകും.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര, രണ്ട്ചക്ര വാഹനങ്ങളുടെ നികുതി 14 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്. അതേസമയം, .5 ശതമാനം വരെയായിരുന്ന സോളാര്‍ പാനലുകളുടെ നികുതി 18 ശതമാനമാക്കിയത് ഇവയുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടാക്കും.

ആയുര്‍വേദമടക്കമുള്ള മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കുമുള്ള നികുതി 13 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ചുരുക്കി. 13.5 ശതമാനമായിരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജിഎസ്ടിയില്‍ നിശ്ചയിച്ചിരിക്കുന്നത് 12 ശതമാനമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT