ISRO Space Applications Centre Announces Scientist/Engineer Vacancies; Opportunities for BSc and BTech Graduates  ISRO
Career

ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനീയർ ഒഴിവുകൾ, ബി എസ് സി, ബി ടെക്കുക്കാർക്ക് അവസരം

ഇന്ന് (ജനുവരി 23-01-2026) മുതൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 (12-02-2026) ആണ്

സമകാലിക മലയാളം ഡെസ്ക്

ഐഎസ്ആർഒ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്‌എസി) സയന്റിസ്റ്റ്/ എൻജിനീയർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നിന് അപേക്ഷ ക്ഷണിച്ചു.

സയന്റിസ്റ്റ്/ എൻജിനീയർ മേഖലയിൽ 16 തസ്തികകളിലായാണ് ഒഴിവുകളുള്ളത്. സയന്റിസ്റ്റ്/എൻജിനീയർ ‘SD’, സയന്റിസ്റ്റ്/എൻജിനീയർ ‘SC’ എന്നിങ്ങനെയാണ് തസ്തതികളെ തിരിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒന്ന് മുതൽ 16 വരെ പോസ്റ്റ് കോഡുകൾ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐെസ് ആർ ഒ എസ് എ സിയുടെ ഔദ്യോഗിക വെബസൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. ഇന്ന് (ജനുവരി 23-01-2026) മുതൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 (12-02-2026) അഞ്ച് മണിവരെ.

മൊത്തം 49 ഒഴിവുകളാണ് ഉള്ളത്. പിഎച്ച്ഡി, എംഇ,എംടെക്, എം എസ്‌സി (ഇംഗ്ലീഷ്), എംഎസ്‌സി,ബിഇ, ബിടെക്,ബി എസ്‌സി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ. യോഗ്യയനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ശമ്പളം; 56,100– 2,08,700 രൂപ

Job Alert:ISRO has announced Scientist and Engineer vacancies, offering career opportunities for candidates with BSc and BTech qualifications. Eligible applicants can apply through the official recruitment process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

'പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം'; വിമര്‍ശനവുമായി വി ഡി സതീശന്‍

ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു

ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

'കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു'; ആരോപണങ്ങൾ തള്ളി സിപിഎം

SCROLL FOR NEXT