Kerala University Guest Lecturer Applications Invited file
Career

കേരള സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം

യു ജി സി നിഷ്‌കർഷിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഇസ്‌ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു ജി സി നിഷ്‌കർഷിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ടത്.

വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് / ഇസ്‌ലാമിക് ഹിസ്റ്ററി / സോഷ്യോളജി / പൊളിറ്റിക്കൽ സയൻസ് & ഇന്റർനാഷണൽ റിലേഷൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗൾഫ് മേഖലയിലെ ഊർജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട വ്യാപാര-സാമ്പത്തിക പരിജ്ഞാനം, ഇന്റർനാഷണൽ റിലേഷൻസ് / അന്തർദേശീയ രാഷ്ട്രീയം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിലും മാർക്കിലും നിയമപ്രകാരം ഇളവ് ലഭിക്കും.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ഇ-മെയിൽ മുഖേന അറിയിക്കും. അപേക്ഷകൾ diwashoduok@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 15 വൈകിട്ട് 5 മണി. ഇന്റർവ്യൂവിനിടെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.keralauniversity.ac.in/pdfs/jobNoti/Notification1768291328.pdf

Job alert: University of Kerala Invites Applications for Guest Lecturer Panel in Islamic and West Asian Studies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേദനയെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം; പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ, എ ഗ്രേഡ്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

കൈ കൊടുക്കാതെ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍; 'കലിപ്പ്' അണ്ടര്‍ 19 ലോകകപ്പിലും

15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾക്ക് സോഷ്യൽ മീഡിയ വേണ്ട; ബഹ്‌റൈനിൽ പുതിയ നിയമം വരുന്നു

കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്'; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി

SCROLL FOR NEXT