ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്ത 16 സെന്റീമീറ്റര്‍ നീളമുള്ള വിര 
Health

'അപകടകാരി'; ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു' വാണിതെന്നാണ് പ്രാഥമികനിഗമനം

സമകാലിക മലയാളം ഡെസ്ക്

മഞ്ചേരി: ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും മാറാന്‍ പല മരുന്നുകളും കഴിച്ചിട്ടും മാറുന്നില്ലായിരുന്നു. ഒടുവില്‍ മഞ്ചേരി മെഡിക്കല്‍കോളജിലെ നേത്രരോഗ വിഭാഗത്തില്‍ ചികിത്സക്കെത്തി.

സൂക്ഷ്മപരിശോധനയില്‍ ഈ വിര ഇടതു കണ്‍പോളയില്‍നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തി. പിന്നീട് ഡോ. അനൂപ് രവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു' വാണിതെന്നാണ് പ്രാഥമികനിഗമനം. മെഡിക്കല്‍കോളജ് വൈറോളജി ലാബിലേക്ക് പരിശോനയ്ക്കായി അയച്ചിട്ടുണ്ട്.

കൊതുകുകളും ഈച്ചകളുംവഴിയാണ് ഇത്തരം വിരകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. ആറുമാസംകൊണ്ട് ഇവ പൂര്‍ണ വളര്‍ച്ചയെത്തും. രക്തത്തിലൂടെ സഞ്ചരിക്കും. കണ്ണിലും ലെന്‍സിലും തലച്ചോറിലുംവരെയെത്തും. വര്‍ഷങ്ങളോളം ഇവ ശരീരത്തില്‍ നിലനില്‍ക്കും. പെട്ടെന്ന് കണ്ടെത്തി നീക്കംചെയ്തില്ലെങ്കില്‍ ഇവ അപകടകാരികളാകാമെന്നും വിദഗ്ധര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT