smart phone use in child, autism Pinterest
Health

അമിത സ്ക്രീൻ ടൈം കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ?

കണ്ണുകളിലൂടെയുള്ള സമ്പർക്കം, മുഖഭാവങ്ങൾ, ആം​ഗ്യങ്ങൾ തുടങ്ങിയവ ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെയാണ് കുട്ടികൾ പഠിച്ചെടുക്കുന്നുന്നത്.

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങൾ കരഞ്ഞാൽ അവരെ മൊബൈലിൽ വീഡിയോ കാണിച്ച് നിശബ്ദരാക്കുന്ന മാതാപിതാക്കൾ നിരവധിയുണ്ട്. പോകെപ്പോകെ കുട്ടികൾക്ക് മൊബൈൽ കാണണമെന്ന വാശിയുണ്ടാകുന്നു. ഇത് പലതരത്തിലുള്ള ആരോ​ഗ്യഅപകടങ്ങൾ ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ മുന്നിറിയിപ്പ് നൽകുന്നു. കൂടുതൽ സമയവും സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന കുഞ്ഞുങ്ങളെ 'ഐപാഡ് ജനറേഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ അമിത സ്ക്രീൻ ടൈം കുഞ്ഞുങ്ങളിൽ ഓട്ടിസം സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നു.

അമിത സ്ക്രീൻ ടൈം കുട്ടികളിൽ ഓട്ടിസം ഉണ്ടാക്കുമോ?

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നത് കുട്ടിക്കാലത്ത് തന്നെ പ്രത്യക്ഷപ്പെടുന്ന ഒരു നാഡീ വികാസ അവസ്ഥയാണ്. ഓട്ടിസത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം ജനിതകമാണ്. എന്നാൽ സ്ക്രീൻ ടൈം നേരിട്ട് ഓട്ടിസത്തിനെ കാരണമാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ അമിതമായ സ്ക്രീൻ എക്സ്പോഷർ പ്രത്യേകിച്ച് രണ്ടോ മൂന്നോ വയസ്സു വരെ കുഞ്ഞുങ്ങളിൽ സംസാര കാലതാമസത്തിനും സാമൂഹിക ആശയവിനിമയ ബുദ്ധിമുട്ടുകൾക്കും കാരണമാകാം. ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് സാമൂഹിക ആശയവിനിമയത്തിലെ ബുദ്ധിമുട്ടായതിനാൽ ഇത് ഓട്ടിസമാണെന്ന് തെറ്റിദ്ധരിക്കാം.

കണ്ണുകളിലൂടെയുള്ള സമ്പർക്കം, മുഖഭാവങ്ങൾ, ആം​ഗ്യങ്ങൾ തുടങ്ങിയവ ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെയാണ് കുട്ടികൾ പഠിച്ചെടുക്കുന്നുന്നത്. എന്നാൽ ഭൂരിഭാ​ഗം സമയവും ഫോണിൽ ചെലവഴിക്കുമ്പോൾ ഇതിനുള്ള അവസരം നഷ്ടമാകുന്നു.

സ്ക്രീൻ സമയം കുറയുകയും ചുറ്റുപാടുകളുമായി നേരിട്ടുള്ള ഇടപെടൽ വർധിക്കുകയും ചെയ്യുമ്പോൾ സ്ക്രീൻ എക്സ്പോഷർ മൂലം കാലതാമസം കാണിച്ചിരുന്ന കുട്ടികൾ വേ​ഗത്തിൽ പുരോ​ഗതി സൂചിപ്പിക്കും. എന്നാൽ ഓട്ടിസം ബാധിച്ച് കുട്ടിയാണെങ്കിൽ ഇതിന് വിപരീതമായി സ്ക്രീൻ സമയത്തിലെ മാറ്റങ്ങൾ കണക്കിലെടുക്കാതെ സാമൂഹിക ആശയവിനിമയം, കണ്ണുളുമായുള്ള സമ്പർക്കം, ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ എന്നിവയിൽ വെല്ലുവിളികൾ നേരിടുന്നത് തുടരുന്നു. ഇത് മെഡിക്കൽ ഇടപെടൽ ആവശ്യമാണ്.

കുട്ടികൾക്ക് സ്ക്രീൻ ടൈം ഉപയോ​ഗിക്കേണ്ടതെങ്ങനെ

  • രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ സ്‌ക്രീനിൽ കാണുന്നത് പരമാവധി ഒഴിവാക്കുക.

  • രണ്ട് വയസ്സിന് മുകളിലുള്ളവർക്ക്, സ്‌ക്രീൻ സമയം ഒരു മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുക, വലിയ സ്‌ക്രീനുകളാണ് നല്ലത്.

  • കുട്ടിയുമായി ദിവസവും സംസാരിക്കുന്നതിനും വായിക്കുന്നതിനും ബോർഡ് ഗെയിമുകൾ കളിക്കുന്നതിനും മുൻഗണന നൽകുക.

  • പ്രായത്തിന് അനുയോജ്യമായ വീട്ടുജോലികളിൽ അവരെ ഉൾപ്പെടുത്തുക, അവർ ഉത്തരവാദിത്തം അനുഭവിക്കുകയും അത് ചെയ്യുന്നത് ആസ്വദിക്കുകയും ചെയ്യുന്നു.

  • കഥപറച്ചിൽ, റോൾ പ്ലേ, സമപ്രായക്കാരുമായുള്ള ഇടപെടൽ എന്നിവ പോലുള്ള ആശയവിനിമയം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.

ഒരു കുട്ടി കണ്ണിൽ നോക്കുന്നില്ലെങ്കിൽ, അവരെ വിളിക്കുമ്പോൾ പ്രതികരിക്കുന്നില്ലെങ്കിൽ, സാമൂഹികമായി ഇടപഴകുന്നില്ലെങ്കിൽ, ആംഗ്യങ്ങളിലൂടെയോ സംസാരത്തിലൂടെയോ ആശയവിനിമയം നടത്തുന്നില്ലെങ്കിൽ, മാതാപിതാക്കൾ വൈദ്യസഹായം തേടണം. സ്വയം രോഗനിർണയം ഒഴിവാക്കുകയും കുട്ടിയെ ഒരു ശിശുരോഗവിദഗ്ദ്ധനെയോ ചൈൽഡ് ന്യൂറോളജിസ്റ്റിനെയോ കാണിക്കുകയും വേണം.

Does screentime cause autism? what actually happens and why parents need to be careful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം; എല്‍ഡിഎഫ് പ്രകടന പത്രിക

ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

രാമനായി രൺബീർ കപൂർ; ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ കാരക്ടർ ടീസർ

വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍; പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

ഡല്‍ഹിക്കെതിരായ തോല്‍വി, പന്തിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക (വിഡിയോ)

SCROLL FOR NEXT