Electric tooth brush Pinterest
Health

ടൂത്ത് ബ്രഷിന് എക്സ്പയറി ഡേറ്റ് ഉണ്ടോ? ഇലക്ട്രിക് ബ്രഷുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യം മറക്കല്ലേ

മൂന്ന് മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റേണ്ടത് ആരോഗ്യപരമായി അത്യാവശ്യമാണ്

സമകാലിക മലയാളം ഡെസ്ക്

ല്ലുകളുടെ സുരക്ഷയെ കുറിച്ചു ചിന്തിക്കുന്ന നമ്മൾ പലപ്പോഴും ബ്രഷിന്റെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ല. ഒരെണ്ണം വാങ്ങിയ അത് മാസങ്ങളോളം അല്ലെങ്കിൽ ഒരു വർഷത്തിനോടടുത്ത് വരെ ഉപയോഗിക്കുന്നവരുണ്ട്. പൂർണമായും ഉപയോഗശൂന്യമാണെന്ന് തോന്നിൽ മാത്രമേ അത് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കൂ.

എന്നാൽ ടൂത്ത് ബ്രഷിനും എക്സ്പയറി ഡേറ്റ് ഉണ്ട്. മൂന്ന് മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റേണ്ടത് ആരോഗ്യപരമായി അത്യാവശ്യമാണ്. മാത്രമല്ല, ബ്രഷിന്റെ ബ്രിസിലുകൾ പൊട്ടാൻ തുടങ്ങുകയും അവയുടെ ആകൃതി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ അവയ്ക്ക് പല്ലുകൾ ശരിയായ വൃത്തിയാക്കാൻ കഴിയില്ല. നിരവധി ബാക്ടീരിയകളെയാണ് ഒരു ടൂത്ത് ബ്രഷ് കൈകാര്യം ചെയ്യുന്നത്. ഇവയിൽ പലതും ബ്രഷിന്റെ ബ്രിസിലുകളിൽ തങ്ങി നിൽക്കാം.

നമ്മളിൽ പലർക്കും ടൂത്ത് ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കുന്ന ശീലമുണ്ട്. എന്നാൽ ബാക്ടീരിയ പെരുകാൻ കാരണമാകും. ജലദോഷം, പനി അല്ലെങ്കിൽ തൊണ്ട വേദന പോലുള്ള രോഗങ്ങൾക്ക് ശേഷം ബ്രഷ് പുതിയത് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട്. രോഗാണുക്കൾ വീണ്ടും ബാധിക്കാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്.

ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഇലക്ട്രിക് ടൂത്ത് ബ്രഷ് ഹാൻഡിൽ കൂടുതൽ നേരം നിലനിൽക്കുമെങ്കിലും ബ്രഷ് ഹെഡ് മൂന്ന് മാസത്തിലൊരിക്കൽ മാറ്റുന്നതാണ് ഉചിതം.

Expiry date of tooth brush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

കായികതാരങ്ങൾക്ക് ബാങ്ക് ജോലി, ബാങ്ക് ഓഫ് ബറോഡയിൽ 30 ഒഴിവുകളിലേക്ക് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്; ഇന്ന് മുതൽ മെയ് 12 വരെ അപേക്ഷിക്കാം

അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

വൈദ്യുതി ലൈനുകള്‍ക്ക് സമീപം മുളന്തോട്ടിയും സുരക്ഷിതമല്ല

'സുമതി വളവിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം കിട്ടാനുണ്ട്, തെളിവ് സഹിതം പുറത്തുകൊണ്ടുവരണം'; നിർമാതാവിന് പിന്നാലെ പിആർഒ

SCROLL FOR NEXT