icecream Pexels
Health

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ, കഠിനമായ തലവേദന; എന്താണ് ബ്രെയിൻ ഫ്രീസ്

തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം ഉണ്ടാകുന്ന കഠിനമായ വേദനയാണ് പ്രധാന ലക്ഷണം.

സമകാലിക മലയാളം ഡെസ്ക്

സ്ക്രീം കഴിച്ചതിന് പിന്നാലെ കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം തലവേദന എന്ന് ചിലർ ഈ തലവേദനയെ വിളിക്കാറുണ്ട്. ഐസ്ക്രീം എന്നല്ല, തണുത്തതെന്തും കഴിക്കുമ്പോൾ ഇത്തരത്തിൽ തലവേദന ഉണ്ടാകാം. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം ഉണ്ടാകുന്ന കഠിനമായ വേദനയാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് വേദന ആരംഭിച്ച്, പിന്നീട് വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ സഹായമില്ലാതെ അൽപ സമയത്തിന് ശേഷം അവ മാറുകയും ചെയ്യാറുണ്ട്.

താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം.

തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതു‌പോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കുന്നതും സഹായിക്കും.

Headaches after eating icecream, what is brain freeze

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT