ഫയല്‍ ചിത്രം 
Health

ഒമൈക്രോണ്‍ അപകടകാരിയല്ല, പക്ഷേ; പഠന റിപ്പോര്‍ട്ട്

ഒമൈക്രോണ്‍ ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെല്‍റ്റ ബാധിതരേക്കാള്‍ 45 ശതമാനം വരെ കുറവാണെന്ന്  പഠനം

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍, ഡെല്‍റ്റയെ അപേക്ഷിച്ച് അപകടകാരിയല്ലെന്ന സൂചനയുമായി പഠനം. ഒമൈക്രോണ്‍ ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെല്‍റ്റ ബാധിതരേക്കാള്‍ 45 ശതമാനം വരെ കുറവാണെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഡെല്‍റ്റ ബാധിതരേക്കാള്‍ ഒമൈക്രോണ്‍ ബാധിതകര്‍ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള സാധ്യത 15 മുതല്‍ 20 ശതമാനം വരെ കുറവാണ്. 40 മുതല്‍ 45 ശതമാനം വരെ കുറവാണ്, ഇവരെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാനുള്ള സാധ്യതയെന്ന പഠനത്തില്‍ പറയുന്നു.

അതേസമയം തീവ്രതയിലുള്ള ഈ കുറവ് ഒമൈക്രോണ്‍ വ്യാപന ശേഷി കൊണ്ടു മറികടക്കുമെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡെല്‍റ്റെ അപേക്ഷിച്ച് അതിവേഗമാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നത്. വാക്‌സിനേഷന്‍ മൂലമുള്ള പ്രതിരോധ ശക്തിയെയും അതു വേഗത്തില്‍ മറികടക്കും. അതുകൊണ്ടുതന്നെ ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി തള്ളിക്കളയാനാവില്ലെന്നാണ് പഠനം പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT