ഡബ്ല്യുഎച്ഒ/ ഫയൽ 
Health

കൊറോണ വൈറസിന്റെ ഉത്ഭവം ശരിക്കും എവിടെയാണ്? അന്വേഷണവുമായി ഡബ്ല്യുഎച്ഒ വിദഗ്ധ സംഘം ചൈനയിലേക്ക്

കൊറോണ വൈറസിന്റെ ഉത്ഭവം ശരിക്കും എവിടെയാണ്? അന്വേഷണവുമായി ഡബ്ല്യുഎച്ഒ വിദഗ്ധ സംഘം ചൈനയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ജനീവ: ലോകം മുഴുവന്‍ ഭീതി പരത്തി കോവിഡ് 19 വ്യാപനം ഇപ്പോഴും ശമനമില്ലാതെ തന്നെ തുടരുകയാണ്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ചില പ്രദേശങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഒരു സ്ഥലത്തും പൂര്‍ണമായി മാറി എന്ന് പറയാന്‍ കഴിയാത്ത സാഹര്യമാണ് നിലവില്‍. 

അതിനിടെ ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). കോവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം. 2021 ജനുവരി ആദ്യ ആഴ്ചയില്‍ വിദഗ്ധരുടെ ഒരു സംഘം ചൈനയിലെത്തി ലോകത്ത് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച വുഹാനില്‍ പരിശോധന നടത്തും. 

വുഹാനില്‍ എവിടെ വച്ചാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പടരാന്‍ തുടങ്ങിയത് എന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ സംബന്ധിച്ചാണ് സംഘം പഠിക്കാനൊരുങ്ങുന്നതെന്ന് ഡോ. മിഷേല്‍ റ്യാന്‍ പറഞ്ഞു. ഡബ്ല്യുഎച്ഓയിലെ സഹ പ്രവർത്തരായ ചൈനീസ് വിദ​ഗ്ധരും സംഘത്തിലുണ്ടാകുമെന്ന് റ്യാൻ വ്യക്തമാക്കി.

ക്വാറന്റൈന്‍ അടക്കമുള്ള പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സന്ദര്‍ശനം. ലോകം വാക്‌സിനായുള്ള കാത്തിരിപ്പ് തുടരുകയാണ് പല പരീക്ഷണങ്ങളും അവസാന ഘട്ടത്തിലുമാണ്. എങ്കിലും അടുത്ത ഒരു മൂന്ന്- ആറ് മാസം വരെ വളരെ കാഠിന്യമേറിയ സമയം തന്നെയാണെന്ന് റ്യാന്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT