Life

20 മണിക്കൂര്‍ കംപ്യൂട്ടര്‍ ഗെയിം കളിച്ച യുവാവിന് ചലനശേഷി നഷ്ടപ്പെട്ടു; കാല്‍ പോയിട്ടും സുഹൃത്തുക്കളോട് ഗെയിം പൂര്‍ത്തിയാക്കാന്‍ പറയുന്ന യുവാവിന്റെ വീഡിയോ വൈറല്‍

ബാത്ത്‌റൂമിലേക്ക് പോകാനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല് അനക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായത്

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായി 20 മണിക്കൂര്‍ കംപ്യൂട്ടറില്‍ ഗെയിം കളിച്ച ചൈനീസ് യുവാവിന്റെ അരക്ക് കീഴെ തളര്‍ന്നു. സീജിംഗ് പ്രൊവിന്‍സയിലെ സൈബര്‍ കഫേയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച ഗെയ്മറിനാണ് കാല്‍ ചലിപ്പിക്കാന്‍ പറ്റാതെയായത്. കാല്‍ അനക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആംബുലന്‍സ് വരുത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ജനുവരി 27 ന് വൈകുന്നേരമാണ് യുവാവ് കഫേയില്‍ കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപ്പോള്‍ മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം  വരെ ഒരു ഇടവേളപോലുമില്ലാതെ ഇയാള്‍ ഗെയിം കളിക്കുകയായിരുന്നു. ബാത്ത്‌റൂമിലേക്ക് പോകാനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല് അനക്കാന്‍ പറ്റുന്നില്ലെന്ന് ഇയാള്‍ക്ക് മനസിലായത്. തുടര്‍ന്ന് സൂഹൃത്തുക്കളാണ് ആംബുലന്‍സ് വിളിച്ച് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. 

കാല്‍ നഷ്ടപ്പെട്ടാലും ഗെയിമില്‍ തോല്‍ക്കരുതെന്ന മനോഭാവമായിരുന്നു ഇയാള്‍ക്ക്. താന്‍ കളിച്ചുകൊണ്ടിരുന്ന ഗെയിം പൂര്‍ത്തിയാക്കണമെന്ന് സുഹൃത്തുക്കളോട് അപേക്ഷിക്കുന്നുണ്ട്. യുവാവിനെ സ്‌ട്രേച്ചറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗെയിം തലക്കുപിടിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഈ യുവാവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT