Life

20 മണിക്കൂര്‍ കംപ്യൂട്ടര്‍ ഗെയിം കളിച്ച യുവാവിന് ചലനശേഷി നഷ്ടപ്പെട്ടു; കാല്‍ പോയിട്ടും സുഹൃത്തുക്കളോട് ഗെയിം പൂര്‍ത്തിയാക്കാന്‍ പറയുന്ന യുവാവിന്റെ വീഡിയോ വൈറല്‍

ബാത്ത്‌റൂമിലേക്ക് പോകാനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല് അനക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായി 20 മണിക്കൂര്‍ കംപ്യൂട്ടറില്‍ ഗെയിം കളിച്ച ചൈനീസ് യുവാവിന്റെ അരക്ക് കീഴെ തളര്‍ന്നു. സീജിംഗ് പ്രൊവിന്‍സയിലെ സൈബര്‍ കഫേയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച ഗെയ്മറിനാണ് കാല്‍ ചലിപ്പിക്കാന്‍ പറ്റാതെയായത്. കാല്‍ അനക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആംബുലന്‍സ് വരുത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ജനുവരി 27 ന് വൈകുന്നേരമാണ് യുവാവ് കഫേയില്‍ കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപ്പോള്‍ മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം  വരെ ഒരു ഇടവേളപോലുമില്ലാതെ ഇയാള്‍ ഗെയിം കളിക്കുകയായിരുന്നു. ബാത്ത്‌റൂമിലേക്ക് പോകാനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല് അനക്കാന്‍ പറ്റുന്നില്ലെന്ന് ഇയാള്‍ക്ക് മനസിലായത്. തുടര്‍ന്ന് സൂഹൃത്തുക്കളാണ് ആംബുലന്‍സ് വിളിച്ച് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. 

കാല്‍ നഷ്ടപ്പെട്ടാലും ഗെയിമില്‍ തോല്‍ക്കരുതെന്ന മനോഭാവമായിരുന്നു ഇയാള്‍ക്ക്. താന്‍ കളിച്ചുകൊണ്ടിരുന്ന ഗെയിം പൂര്‍ത്തിയാക്കണമെന്ന് സുഹൃത്തുക്കളോട് അപേക്ഷിക്കുന്നുണ്ട്. യുവാവിനെ സ്‌ട്രേച്ചറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗെയിം തലക്കുപിടിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഈ യുവാവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍