earth  grok AI
Life

ഇത്തിരി ധൃതിയുണ്ടേ...! ഭൂമിയുടെ കറക്കത്തിന് ഇന്നലെ വേഗം കൂടി, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം

നേരത്തെ ജൂലൈ 9, 22 തീയതികളിലും ഭൂമിയുടെ ഭ്രമണവേഗം കൂടിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്നലെ ഭൂമി അതിന്റെ ഭ്രമണം അല്‍പം നേരത്തെ പൂര്‍ത്തിയാക്കിയതായി ഗവേഷകര്‍. സാധാരണയില്‍ നിന്ന് 1.5 മില്ലിസെക്കന്‍ഡിന്റെ വ്യത്യാസമാണ് ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടായത്. ഇന്നലത്തെ ദിവസം രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളിലൊന്നായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.

നേരത്തെ ജൂലൈ 9, 22 തീയതികളിലും ഭൂമിയുടെ ഭ്രമണവേഗം കൂടിയിരുന്നു. എന്താണ് ഇതിനു കാരണം? കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. ഭൂമിയുടെ ഉള്‍ക്കാമ്പിലുണ്ടായ മാറ്റങ്ങള്‍, എല്‍ നിനോ, ലാ നിന തുടങ്ങിയ പ്രതിഭാസങ്ങള്‍, ഹിമാനികളുടെ അമിതമായ ഉരുകല്‍, ചന്ദ്രന്റെ സ്വാധീനം തുടങ്ങിയവയൊക്കെ ഇതിനു വഴിവയ്ക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

മനുഷ്യര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയാത്തത്ര ചെറുതാണ് ഈ മാറ്റം എങ്കിലും ഇത്തരം മാറ്റങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭൂമിയുടെ ഭ്രമണ വേഗം കൂടുമ്പോള്‍ അപകേന്ദ്രബലം സമുദ്രജലത്തെ ധ്രുവങ്ങളില്‍ നിന്ന് ഭൂമധ്യരേഖയിലേക്ക് തള്ളിവിടും. മണിക്കൂറില്‍ ഒരു മൈല്‍ എന്ന നേരിയ വര്‍ധനവ് പോലും ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ വ്യത്യാസമുണ്ടാക്കും. അപകടസാധ്യതയുള്ള തീരദേശ നഗരങ്ങളില്‍ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കും.

Earth Spinning Faster: Scientists Record Shortest Days in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT