ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്/ വിഡിയോ സ്ക്രീൻഷോട്ട് 
Life

ചൂടു സഹിക്കാൻ വയ്യ!; സോഷ്യൽമീഡിയയിൽ തരം​ഗമായി ഫാൻ ഘടിപ്പിച്ച ജപ്പാൻ ജാക്കറ്റ്

സോഷ്യൽമീഡിയയിൽ തരംഗമായി ജപ്പാൻ ജാക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

യൂറോപ്പ്-ചൈന-ജപ്പാൻ മേഖലകളെ ചുട്ടുപൊള്ളിച്ചു കൊണ്ട് ‌ഉഷ്‌ണതരം​ഗം ശക്തമാവുകയാണ്. ഉഷ്‌ണതരം​ഗത്തിൽ നിന്നും രക്ഷനേടാൻ കഴുത്തിനെ ചുറ്റിയുള്ള ചെറു ഫാനുകൾ മുതൽ മുഴുൻ മുഖവും മറയ്‌ക്കുന്ന തരത്തിലുള്ള ഫെയ്‌സ്‌മാസ്കുകൾ വരെ വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ജപ്പാനിൽ നിന്നും ഒരു ജാക്കറ്റ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. 

ഇരുവശത്തും ചെറു ഫാനുകൾ ഘടിപ്പിച്ച ജാക്കറ്റ് പുറത്തു നിന്നുള്ള വായുവിനെ വലിച്ചെടുക്കുകയും വിയപ്പിനെ ബാഷ്‌പീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ ശരീരത്തിൽ തണപ്പ് നിലനിർത്താൻ സഹായിക്കും. ചുട്ടുപൊള്ളുന്ന വെയിലത്ത് ജാക്കറ്റ് ധരിച്ച് ​റോഡിൽ ​ഗതാ​ഗതം നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 


ജപ്പാനിലെ മുൻ സോണി എഞ്ചിനീയറായ ഇച്ചി​ഗായ ഹിരോഷി 2017 ലാണ് ഈ ജാക്കറ്റ് രൂപ കൽപ്പന ചെയ്‌തത്.  ആഗോളതാപന പ്രതിരോധ പ്രവർത്തനത്തിന് പരിസ്ഥിതി മന്ത്രിയുടെ പ്രശംസയും ലഭിച്ചിരുന്നു.  6.1 മില്യൺ ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.  നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് കമന്റു ചെയ്‌തു രം​ഗത്തെത്തിയത്. ഭാരം കൂടിയ ജാക്കറ്റ് ധരിക്കുന്നതിന് മുൻപ് ഒരു ടീ-ഷർട്ട് ഇട്ടു നോക്കാരുന്നില്ലെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇത്തരം ജാക്കറ്റുകൾ ധരിച്ചാൽ സൈഡ് ഇഫക്‌ടുകളും ധാരളമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT