സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ച് യുവാവിന്റെ യാത്ര ഇന്‍സ്റ്റഗ്രാം
Life

'ഇതല്ല, ഇതിന്റപ്പുറം ചാടിക്കടന്നവനാണീ..! സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ച് യുവാവിന്റെ യാത്ര; വൈറല്‍ വിഡിയോ

രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ വിഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

തിതീവ്ര ചൂടു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഡല്‍ഹി, യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശരീരം തണുപിക്കുന്നത് ആളുകള്‍ നെട്ടോട്ടത്തിലാണ്. അതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ ചൂട് മറിക്കാനുള്ള പുതിയ കണ്ടുപിടിത്തം സോഷ്യൽമീഡിയയുടെ കയ്യടി നേടുന്നത്.

സൺസ്ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ശരീരം തണുപ്പിക്കാൻ കുളിമുറിയിലെ ഷവർ തന്റെ സ്‌കൂട്ടറിർ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനിൽ വെള്ളം നിറച്ച് അതിലാണ് മിനി ഷവർ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറിൽ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം. 'ഹോ! വാട്ട് ആൻ ഐഡിയ സർജീീീ..', എന്നാണ് ഈ വൈറൽ വിഡിയോയ്ക്ക് താഴെ ഒരാളുടെ രസകരമായ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി. വിഡിയോ വൈറലായതോടെ യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT