സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ച് യുവാവിന്റെ യാത്ര ഇന്‍സ്റ്റഗ്രാം
Life

'ഇതല്ല, ഇതിന്റപ്പുറം ചാടിക്കടന്നവനാണീ..! സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ച് യുവാവിന്റെ യാത്ര; വൈറല്‍ വിഡിയോ

രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ വിഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിതീവ്ര ചൂടു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഡല്‍ഹി, യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശരീരം തണുപിക്കുന്നത് ആളുകള്‍ നെട്ടോട്ടത്തിലാണ്. അതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ ചൂട് മറിക്കാനുള്ള പുതിയ കണ്ടുപിടിത്തം സോഷ്യൽമീഡിയയുടെ കയ്യടി നേടുന്നത്.

സൺസ്ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ശരീരം തണുപ്പിക്കാൻ കുളിമുറിയിലെ ഷവർ തന്റെ സ്‌കൂട്ടറിർ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനിൽ വെള്ളം നിറച്ച് അതിലാണ് മിനി ഷവർ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറിൽ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം. 'ഹോ! വാട്ട് ആൻ ഐഡിയ സർജീീീ..', എന്നാണ് ഈ വൈറൽ വിഡിയോയ്ക്ക് താഴെ ഒരാളുടെ രസകരമായ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി. വിഡിയോ വൈറലായതോടെ യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT