palliative care : രാജ്യത്ത് ആദ്യമായി സാർവ്വത്രിക സാന്ത്വന പരിചരണ പോർട്ടൽ ആരംഭിച്ച് കേരളം  ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Life

സാർവത്രിക സാന്ത്വന പരിചരണ പോർട്ടലുമായി വീണ്ടും കേരളമാതൃക, സംസ്ഥാനത്ത് തുടർ പരിചരണം ആവശ്യമുള്ള 1,34,939 കിടപ്പുരോഗികൾ, ഇതിൽ 60% സ്ത്രീകൾ

18-40 വയസ്സിന് താഴെയുള്ള 5,968 വ്യക്തികൾക്ക് പാലിയേറ്റീവ് കെയർ ആവശ്യമാണ്, അവർക്ക് പരസഹായമില്ലാതെ കിടക്കയിൽ നിന്ന് അനങ്ങാൻ പോലും കഴിയില്ല.

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാർവത്രിക സാന്ത്വന പരിചരണ പോർട്ടലിൽ ലഭ്യമായ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 1,34,939 കിടപ്പുരോഗികൾ തുടർ പരിചരണത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 59.5% സ്ത്രീകളാണ്.

18-40 വയസ്സിന് താഴെയുള്ള 5,968 വ്യക്തികൾക്ക് സാന്ത്വന പരിചരണം (palliative care) ആവശ്യമാണ്. അവർക്ക് പരസഹായമില്ലതെ കിടക്കയിൽ നിന്ന് അനങ്ങാൻ പോലും കഴിയില്ല.

സർക്കാർ നടത്തുന്ന സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിന്നുമുള്ള കണക്കുകളാണ് ഇതിലുള്ളത് എന്നതിനാൽ സാന്ത്വന പരിചരണം ആവശ്യമുള്ളവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ പരിചരണത്തിലുള്ള കിടപ്പിലായ വ്യക്തികളുടെ എണ്ണം റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ലഭ്യമായ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 70 വയസ്സിനു മുകളിലുള്ള 87,596 വ്യക്തികൾക്ക് സാന്ത്വന പരിചരണം ലഭിക്കുന്നുണ്ട്.

കിടപ്പുരോഗികൾക്ക് തുടർ പരിചരണം ഉറപ്പാക്കുന്നതിനായി ഒരു സാർവ്വത്രിക പോർട്ടൽ നടപ്പിലാക്കുന്നതിലൂടെ ഈ പദ്ധതി സംസ്ഥാന ആരോഗ്യ മേഖലയിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കുകയാണ്. ആദ്യപടിയായി, സർക്കാർ തലത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പ്രാഥമിക സാന്ത്വന പരിചരണം ലഭിക്കുന്ന വ്യക്തികളുടെ ഡാറ്റ https://sannadhasena.kerala.gov.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഏറ്റെടുക്കുന്ന ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നത് കേരളമാണ്.

"സംസ്ഥാനത്തെ എല്ലാ സാന്ത്വന പരിചരണ സൗകര്യങ്ങളെയും ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നു," ആർദ്രം മിഷനിലെ ഒരു ഉദ്യോഗസ്ഥൻ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. "പഞ്ചായത്തുകൾ, ആശുപത്രികൾ, എൻജിഒകൾ എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളുണ്ട്. പരിചരണം ആവശ്യമുള്ള എല്ലാ വ്യക്തികളുടെയും ഡാറ്റ ശേഖരിക്കുന്നതിലൂടെ, വ്യക്തിഗത സ്ഥാപനങ്ങൾക്ക് നടത്താൻ കഴിയാത്ത തുടർച്ചയായ സേവനം ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയും. ഇപ്പോൾ എൻജിഒകളോട് രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഏകദേശം 1,101 എണ്ണം ഇതിനകം അങ്ങനെ ചെയ്തിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

സാർവത്രിക സാന്ത്വന പരിചരണ പോർട്ടലിൽ ഇതുവരെ ലഭ്യമായ കണക്ക്

ഈ പദ്ധതി പ്രകാരം, ദിവസേന ഒരു മണിക്കൂർ മാറ്റിവെക്കാൻ കഴിയുന്ന ഏതൊരു വ്യക്തിക്കും അവരവരുടെ പ്രദേശങ്ങളിൽ വളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ 30 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വളണ്ടിയർമാർക്ക് പരിശീലനം ആരംഭിക്കും. വളണ്ടിയർ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 15 ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT