വിഡിയോ സ്ക്രീൻഷോട്ട് 
Life

മുതലയുടെ കാലുകളുമായി ഇതാ ഒരു സൂപ്പ്; ''ഗോഡ്‌സില്ല റാമെൻ'', വില?

''ഗോഡ്‌സില്ല റാമെൻ'', എന്ന വിഭവമാണ് താരം. മുതലയുടെ കാലുകളുമായാണ് ഈ സൂപ്പ് ബൗൾ മുന്നിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

തായ്‌വാനിലെ ഒരു നാടൻ ഭക്ഷണശാലയിൽ വിളമ്പിയ വ്യത്യസ്തമായ ഒരു വിഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ''ഗോഡ്‌സില്ല റാമെൻ'', എന്ന വിഭവമാണ് താരം. മുതലയുടെ കാലുകളുമായാണ് ഈ സൂപ്പ് ബൗൾ മുന്നിലെത്തുന്നത്. ഒരു സ്ത്രീ ഈ സൂപ്പ് ആസ്വദിച്ച് കഴിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

'നു വു മാവോ കുയെ' എന്ന റെസ്റ്റോറന്റിന്റെ ഫേയ്സ്ബുക്ക് പേജിലാണ് പുതിയ വിഭവത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുട്ടയും ബേബി കോണും ബാംബൂ ഷൂട്ട്സും എല്ലാ ചേർന്നൊരു ബൗളാണ് സം​ഗതി. പക്ഷെ, മുതലയുടെ കാല് തന്നെയാണ് ബൗളിലെ ശ്രദ്ധാകേന്ദ്രം. മുൻകൂട്ടി ഓർഡർ ചെയ്താൽ മാത്രമേ ഈ വിഭവം ലഭിക്കുകയുള്ളു. 

തായ്തുങിലെ ഒരു ഫാമിൽ നിന്നാണ് കടയുടമ മുതലയെ വാങ്ങുന്നത്. നാല്പതോളം ചേരുവകളുള്ള ഈ വിഭവത്തിൽ മുതലയുടെ മുൻകാലുകളാണ് ഉപയോ​ഗിക്കുന്നത്. 1500 ന്യൂ തായ്‌വാൻ ഡോളർ അതായത് എകദേശം 4000രൂപയാണ് ഇതിന്റെ വില. ഗോഡ്‌സില്ല റാമെൻ കണ്ട് ഒരു കൈ നോക്കണമെന്ന് പറയുന്നവർ ഒരുപാടുണ്ട്. ഇതിന്റെ രുചി എങ്ങനെയായിരിക്കും എന്നറിയാനുള്ള കൗതുകം തന്നെയാണ് കൂടുതൽ പേർക്കുമുള്ളത്. എന്നാൽ ചിലരാകട്ടെ ഈ സംഭവത്തിൽ വിഡിയോ കണ്ടുതന്നെ ഭയന്നുപോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT