Life

'ചുമ്മാ തനിയെ മലയാളം പഠിച്ചതാ..'; ജര്‍മ്മന്‍ യുവതിയുടെ മലയാളം കേട്ട് അമ്പരന്ന് ടാക്‌സി ഡ്രൈവര്‍, വിഡിയോ

ജര്‍മ്മന്‍ യുവതി വളരെ ഭംഗിയായി മലയാളും സംസാരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് പല ഭാഷകളുണ്ടെങ്കിലും മലയാളം പഠിച്ചെടുക്കുകയെന്നത് ഒരു കടമ്പ തന്നെയെന്നാണ് പറയാറ്. ഇപ്പോഴിതാ ഒരു ജര്‍മ്മന്‍ യുവതി വളരെ ഭംഗിയായി മലയാളം സംസാരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ജര്‍മ്മന്‍ അധ്യാപികയായ ക്ലാര എന്ന യുവതിയാണ് പച്ചവെള്ളം പോലെ മലയാളം സംസാരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. യുവതിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുന്ന മലയാളിയായ ഡ്രൈവറെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം.

ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ ക്ലാര തന്നെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജര്‍മ്മനിയില്‍ മാസ്റ്റേര്‍സ് പഠിക്കാനെത്തിയ മലയാളി സുഹൃത്തുക്കള്‍ വഴിയാണ് മലയാളം പഠിച്ചതെന്ന് ക്ലാര പറയുന്നു. 5 വര്‍ഷം മുന്‍പാണ് മലയാളം പഠനം ആരംഭിച്ചതെന്നും ക്ലാര വിഡിയോയില്‍ പറയുന്നുണ്ട്.

ക്ലാരയുടെ മലയാളം കേട്ട് അത്ഭുതത്തോടെ ഡ്രൈവര്‍ തന്റെ ഭാര്യയെ വിഡിയോകാളില്‍ വിളിച്ച് ക്ലാരയെ പരിചയപ്പെടുത്തുന്നതും കാണാം. കാറിലേക്ക് കയറിയ ക്ലാര ഡ്രൈവറെ മലയാളത്തില്‍ അഭിവാദനം ചെയ്യുന്നു. ഇതുകേട്ട് ഞെട്ടിയ ഡ്രൈവര്‍ താന്‍ മലയാളം പറയുന്ന വിദേശികളെ കണ്ടിട്ടില്ലെന്ന് പറയുന്നുണ്ട്. ക്ലാര തന്നെയാണ് ഈ വിഡിയോ എടുത്തിരിക്കുന്നതും. മലയാളി ഊബര്‍ ഡ്രൈവര്‍മാരോട് മലയാളത്തില്‍ സംസാരിക്കുമ്പോള്‍ വളരെ ആകാംഷ നിറഞ്ഞ പ്രതികരണമാണ് ലഭിക്കുക. അത്തരം സംഭാഷണം ഒരിക്കല്‍ ചിത്രീകരിക്കണമെന്ന് കരുതി. ക്ലാര വിഡിയയോടൊപ്പം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT