Life

നോര്‍ത്ത് അമേരിക്കയിലെ ഒറാങ്ങുട്ടന്‍ ഓര്‍മ്മയായി

നോര്‍ത്ത് അമേരിക്കയിലെ മൃഗശാലകളില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ ഒറാങ്ങുട്ടാനാണ് ചാന്റേക്ക്.

സമകാലിക മലയാളം ഡെസ്ക്

ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തി ലോകത്തെ വിസ്മയിപ്പിച്ചിരുന്ന ഒറാങ്ങുട്ടന്‍ ഓര്‍മ്മയായി. നോര്‍ത്ത് അമേരിക്കയിലെ മൃഗശാലകളില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ ഒറാങ്ങുട്ടാനാണ് ചാന്റേക്ക്. ഈ ഒറാങ്ങുട്ടാന്‍ മൃഗശാലാ ജീവനക്കാരോട് ആശയവിനിമയം നടത്തുന്നത് കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമായിരുന്നു.

39 വയസായ ചന്റേക്ക് മൃഗശാലയിലുള്ളവര്‍ പറയുന്നത് കൃത്യമായി മനസിലാക്കുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മുറി വൃത്തിയാക്കാനും ഉപകരണങ്ങള്‍ ഉപയോഗിക്കാനും ചാന്റേക്കിന് അറിയാമായിരുന്നു. അടുത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്‌റ്റോറന്റിലേക്കുള്ള വഴിയും ഈ ഒറാങ്ങുട്ടന് കൃത്യമായി അറിയാമായിരുന്നു. 

നരവംശ ശാസ്ത്രജ്ഞനായ ലിന്‍ മൈല്‍സാണ് ചാന്റേക്കിനെ ആംഗ്യഭാഷ പഠിപ്പിച്ചത്. ജോര്‍ജിയയിലെ യെര്‍ക്‌സ് നാഷണല്‍ െ്രെപമേറ്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചാന്റേക്കിന്റെ ജനനം.

ചാന്റേക്കിന്റെ കഴിവുകളും ഗുണഗണങ്ങളും ഉള്‍പ്പെടുത്തി 2014 ല്‍ ദ ഏപ് ഹു വെന്റ് ടു കോളേജ് എന്ന പേരില്‍ ഡോക്യുമെന്ററി ഇറങ്ങിയിരുന്നു. കുറച്ചുകാലമായി ഹൃദ്രോഗത്തിന് ചികിത്സിലായിരുന്ന ചാന്റേക്ക് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സൂ അറ്റ്‌ലാന്റയിലാരുന്നു അന്ത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT