Life

 ലോകത്തിലെ ഏറ്റവും പഴക്കമേറിയ നിറം ഏതാണ്?  ഉത്തരം സഹാറ മരുഭൂമിയില്‍!

കൃത്യമായി പറഞ്ഞാല്‍ സഹാറ മരുഭൂമിയുടെ അടിവാരത്ത് നിന്നുമുള്ള പാറക്കഷ്ണങ്ങളില്‍ നിന്നാണ് നിറം വേര്‍തിരിച്ചെടുത്തത്. നൂറ്റിയൊന്ന് കോടി വര്‍ഷത്തിലധികം പഴക്കമുണ്ട് പിങ്ക് നിറത്തിനെന്നാണ്

സമകാലിക മലയാളം ഡെസ്ക്

 മെല്‍ബണ്‍: കണ്ണില്‍ കുത്തുന്ന നിറം എന്നും പറഞ്ഞ് കടുത്ത പിങ്ക് നിറത്തെ ദൂരെ നിര്‍ത്താന്‍ വരട്ടെ. നിറങ്ങളുടെ കൂട്ടത്തില്‍ കാര്‍ന്നോരുടെ സ്ഥാനം പിങ്കിനാണ് എന്നാണ് ശാസ്ത്രലോകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുമാണ് പിങ്കിന്റെ ഈ വകഭേദത്തെ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ സഹാറ മരുഭൂമിയുടെ അടിവാരത്ത് നിന്നുമുള്ള പാറക്കഷ്ണങ്ങളില്‍ നിന്നാണ് നിറം വേര്‍തിരിച്ചെടുത്തത്. നൂറ്റിയൊന്ന് കോടി വര്‍ഷത്തിലധികം പഴക്കമുണ്ട് പിങ്ക് നിറത്തിനെന്നാണ് ഓസ്‌ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്. 

 പുരാതന സമുദ്രം നിലനിന്നിരുന്ന കാലത്ത് പാറകളില്‍ പറ്റിപ്പിടിച്ച് വളര്‍ന്നിരുന്ന ചെടികളില്‍ ഉണ്ടായിരുന്ന ഹരിത കണങ്ങള്‍ക്ക് രൂപഭേദം വന്നതാണ് വാം ഇതെന്നാണ് കരുതുന്നത്. നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനോ ബാക്ടീരിയകള്‍ സമുദ്രത്തിനടിയില്‍ ധാരാളം ഉണ്ടായിരുന്നു എന്ന് പഠനങ്ങളില്‍ നിന്നും തെളിഞ്ഞിരുന്നു. 65 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങളിലെ സൈനോബാക്ടീരിയകള്‍ നശിച്ചുവെന്നും പിന്നീട് ആല്‍ഗകളുടെ സാന്നിധ്യം വര്‍ധിച്ചുവെന്നുമാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT