Thaliparamba Accused 
Kannur

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: എസ്‌ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും

2015-ലെ രാമന്തളി ആക്രമണ കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി; പിഴത്തുക ഇരയായ വിജയന് നൽകണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പയ്യന്നൂർ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും ഒൻപത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. രാമന്തളി വടക്കുമ്പാട്ടെ തളിക്കാരൻ ഹൗസിൽ ഹനാൻ, അറുമാടിയിൽ ഹൗസിൽ മുഹമ്മദ് അബ്ദുള്ള (38), എം.പി. ഫൈസൽ (42) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ ജഡ്ജ് കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. 17 വർഷം കഠിനതടവും ഒരു വർഷം തടവുമാണ് പ്രതികൾക്ക് വിധിച്ചിട്ടുള്ളത്. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പൂർണ്ണമായും ഇരയായ വിജയന് നൽകാനും കോടതി ഉത്തരവിട്ടു.

2015 സെപ്റ്റംബർ 17-ന് വൈകുന്നേരം 6.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഎം പ്രവർത്തകനും രാമന്തളി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ. വിജയൻ (56) രാമന്തളി വടക്കുമ്പാടുള്ള യാഷിക ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിന് മുന്നിൽ സംസാരിച്ചു നിൽക്കവേയാണ് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചത്. അന്നത്തെ പയ്യന്നൂർ സിഐ ആയിരുന്ന പി.കെ. മണിയായിരുന്നു കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ കോടതിയിൽ ഹാജരായി.

The Taliparamba Additional District Court sentenced three SDPI workers to 18 years of imprisonment and a fine of ₹9 lakh for the attempted murder of CPM branch secretary and co-operative bank employee K. Vijayan at Ramanthali in 2015.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

'അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ...'; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോള്‍ വിഡിയോയില്‍ കമന്റുമായി ധ്യാന്‍

മഴവെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ്, 'ഡോക്സിസൈക്ലിൻ' നിർബന്ധമായും കഴിക്കണം, എലിപ്പനിയെ എങ്ങനെ ചെറുക്കാം

നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടിവരും: സൂചന നൽകി മന്ത്രി സണ്ണി ജോസഫ്