Proposed Ponnani Harbour 
Malappuram

1,000 കോടിയുടെ പൊന്നാനി ഷിപ്പ്‌യാർഡ് പദ്ധതിയിൽ രാഷ്ട്രീയ പോര്; മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകരുമെന്ന് എംഎൽഎ; അട്ടിമറി നീക്കമെന്ന് സിപിഎം

തീരദേശ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകാൻ അനുവദിക്കില്ലെന്ന് എംഎൽഎ; തടസ്സപ്പെടുത്തിയാൽ നിയമനടപടിയെന്ന് കമ്പനി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പൊന്നാനിയെ ദക്ഷിണ കേരളത്തിലെ പ്രധാന കപ്പൽനിർമാണ കേന്ദ്രമായി ഉയർത്തുമെന്ന പ്രതീക്ഷയിലുണ്ടായിരുന്ന കേരളത്തിന്റെ രണ്ടാം ഷിപ്പ്‌യാർഡ് പദ്ധതി രാഷ്ട്രീയ വിവാദത്തിലേക്ക് വഴിമാറി. 29.327 ഏക്കർ തീരദേശ ഭൂമിയിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കെതിരെ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലി രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്. പദ്ധതി മത്സ്യത്തൊഴിലാളികളുടെയും മത്സ്യവ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങളുടെയും ഉപജീവനത്തെ ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈദരാബാദ് ആസ്ഥാനമായ ട്രാവൻകൂർ പ്രിസിഷൻ കോംപോണന്റ്സും കേരള മാരിടൈം ബോർഡും ചേർന്ന് പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 1,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഏകദേശം 2,500 നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പൊന്നാനി തുറമുഖത്തിന്റെ വികസനത്തിന് വലിയ കരുത്താകുമെന്നും അധികൃതർ അവകാശപ്പെടുന്നു

Unauthourised Sheds in Ponnani Harbour

2026 മെയ് 18നാണ് കേരള മാരിടൈം ബോർഡ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, കെ.എസ്.ഇ.ബി., കേരള വാട്ടർ അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നിവയിൽ നിന്നുള്ള അനുമതികൾ കമ്പനി നേടിയതായി അധികൃതർ അറിയിച്ചു. ഭൂമിയുടെ രജിസ്ട്രേഷൻ, നികുതി അടയ്ക്കൽ, പ്രാഥമിക സർവേ, ലേഔട്ട് തയ്യാറാക്കൽ എന്നിവയും പൂർത്തിയായിട്ടുണ്ട്. താത്കാലിക സൈറ്റ് ഓഫീസ് സ്ഥാപിച്ച് നിർമാണ നടപടികളിലേക്ക് കടക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

എന്നാൽ പദ്ധതി പ്രാദേശിക ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ.പി. നൗഷാദ് അലി എംഎൽഎരംഗത്തെത്തിയതോടെ നടപടികൾ പ്രതിസന്ധിയിലായി.

കേരള മാരിടൈം ബോർഡ് സിഇഒ ജെറോമിക് ജോർജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം, സ്വകാര്യ സംരംഭത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് എംഎൽഎ വ്യക്തമാക്കി.

"കപ്പൽനിർമാണമുൾപ്പെടെ ഏത് സംരംഭവും സ്വന്തം ഭൂമി വാങ്ങി തുടങ്ങുന്നതിന് എതിർപ്പില്ല. എന്നാൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർത്തും തീരദേശ ഭൂമി സ്വകാര്യ താൽപര്യങ്ങൾക്ക് വിട്ടുകൊടുത്തും ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല," അദ്ദേഹം പറഞ്ഞു.

അതേസമയം, എംഎൽഎയുടെ നിലപാട് കമ്പനിയെയും കേരള മാരിടൈം ബോർഡിനെയും മുൻ പൊന്നാനി എം.എൽ.എ പി. നന്ദകുമാറിനെയും വിമർശനവുമായി രംഗത്തെത്തിച്ചു.

"കേരള മാരിടൈം ബോർഡുമായാണ് ഞങ്ങളുടെ കരാർ. എല്ലാ നിയമാനുസൃത അനുമതികളും ലഭിച്ചിട്ടുണ്ട്. നിർദിഷ്ട സ്ഥലത്ത് മത്സ്യത്തൊഴിലാളികളുടെ കോളനികളൊന്നുമില്ല. ഏതാനും മത്സ്യ വേർതിരിക്കൽ ഷെഡുകൾ മാത്രമാണുള്ളത്. അവ അനധികൃതമായി പ്രവർത്തിക്കുന്നതും ചില മൊത്തവ്യാപാരികളുടെ ഉടമസ്ഥതയിലുമാണ്. സിംഗപ്പൂർ ആസ്ഥാനമായ ഒരു കമ്പനിയിൽ നിന്ന് 200 കോടി രൂപയുടെ ആദ്യ ഓർഡറും ലഭിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായി പദ്ധതി തടസ്സപ്പെടുത്തിയാൽ നിയമനടപടികളിലേക്ക് നീങ്ങും," ട്രാവൻകൂർ പ്രിസിഷൻ കോംപോണന്റ്സ് ഡയറക്ടർ അരുണ്‍ ഹരി പറഞ്ഞു.

നിർദിഷ്ട സ്ഥലത്തെ മത്സ്യ വേർതിരിക്കൽ യൂണിറ്റുകൾ അനധികൃത കൈയേറ്റമാണെന്നും അവ മാറ്റി സ്ഥാപിക്കാൻ പൊന്നാനി തുറമുഖത്ത് ബദൽ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരള മാരിടൈം ബോർഡ് വ്യക്തമാക്കി.

"കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനമില്ല. അനധികൃത മത്സ്യ വേർതിരിക്കൽ ഷെഡുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്," തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും 100 ദിന പരിപാടിയുടെ നോഡൽ ഓഫീസറുമായ ക്യാപ്റ്റൻ അശ്വനി പ്രതാപ് കെ പറഞ്ഞു.

അതേസമയം വികസന പദ്ധതി അട്ടിമറിക്കാൻ എം.എൽ.എ ശ്രമിക്കുകയാണെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ ആരോപിച്ചു.

"പൊന്നാനിയുടെ വികസനത്തിന് നിർണായകമായ പദ്ധതിയാണിത്. 2,500ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. നിർദിഷ്ട സ്ഥലത്തെ മത്സ്യ വേർതിരിക്കൽ യൂണിറ്റുകൾ പ്രാദേശിക മത്സ്യത്തൊഴിലാളികളുടേതല്ല, സമ്പന്നരായ മൊത്തവ്യാപാരികളുടേതാണ്. വികസനം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നിലപാട് തുടർന്നാൽ സിപിഎം സമരത്തിലേക്ക് കടക്കും," അദ്ദേഹം പറഞ്ഞു.

എന്നാൽ നിർദിഷ്ട ഭൂമി ചില മത്സ്യവ്യാപാരികളുടെ നിയന്ത്രണത്തിലാണെന്നും അവിടെ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രദേശവാസിആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇവർ ബദൽ സ്ഥലത്തേക്ക് മാറാൻ സമ്മതിച്ചിരുന്നുവെന്നും സർക്കാർ മാറിയതിന് പിന്നാലെ നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കരാർ പ്രകാരം കമ്പനി സർക്കാരിന് പ്രതിവർഷം 1.5 കോടി രൂപ നൽകും. ഇതിന് പുറമെ പ്രതിവർഷം 25 ലക്ഷം രൂപ ഭൂമിയുടെ പാട്ടത്തുകയും നൽകണം. പാട്ടത്തുക ഓരോ വർഷവും അഞ്ച് ശതമാനം വീതം വർധിക്കും. കമ്പനിയുടെ ആകെ വരുമാനത്തിൽ നിന്ന് ആദ്യ രണ്ട് വർഷം 0.5 ശതമാനവും തുടർന്നുള്ള രണ്ട് വർഷം 0.75 ശതമാനവും പിന്നീട് 1.5 ശതമാനവും സർക്കാരിന് നൽകണമെന്ന വ്യവസ്ഥയും കരാറിലുണ്ട്.

The proposed ₹1,000 crore Ponnani Shipyard project under the PPP model between Travancore Precision Components and the Kerala Maritime Board has run into a political storm. Ponnani MLA K.P. Naushad Ali has strongly opposed the project, alleging it threatens the livelihoods of local fishermen, while former MLA P. Nandakumar and project developers defend it as a major development milestone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ലാഭമെടുപ്പ് വില്ലനായി, കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,11,000ന് മുകളില്‍ തന്നെ

കൊല്ലങ്കോട്ട് വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണു; ഒഴിവായത് വൻ ദുരന്തം - വിഡിയോ

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍